ഇരിട്ടി: തില്ലങ്കേരിയിൽ കുടുംബവഴക്കിനിടയില്‍ മൂന്നുവയസുകാരന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച കേസിൽ മാതൃസഹോദരി അറസ്റ്റിൽ. കാവുംപടി ലക്ഷംവീട് കോളനിയിലെ ഷാഹിദ (40 ) യെയാണ് മുഴക്കുന്ന് എസ്ഐ എം.എൻ. ബിജോയ് അറസ്റ്റ് ചെയ്തത്. കോളനിയിലെ സക്കീനയുടെ മകന് ആബിലിനാണു സാരമായി പൊള്ളലേറ്റത്. കഴിഞ്ഞ മാസം 26ന് കാവുംപടിയിലെ സക്കീനയുടെ വീട്ടിലായിരുന്നു സംഭവം.
പോലീസ് പറയുന്നതിങ്ങനെ: ആബിലിന്റെ അമ്മ സക്കീനയും സഹോദരി ഷാഹിദയും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായി. തര്‍ക്കം മൂത്തപ്പോള്‍ ഷാഹിദ അടുപ്പിലുണ്ടായിരുന്ന തിളച്ചവെള്ളമെടുത്തു സക്കീനയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. സക്കീനയുടെ ഒക്കത്തുണ്ടായിരുന്ന ആബിലിന്റെ ദേഹത്താണു തിളച്ചവെള്ളം വീണത്. കുഞ്ഞിനു സാരമായി പൊള്ളലേറ്റു. ഇക്കാര്യം മറച്ചുവച്ചു കുട്ടിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നല്കി. നാട്ടില്‍നിന്നു ചൈല്‍ഡ് ലൈനിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു സംഭവം പുറത്തായത്.
മൂന്നു വയസുകാരന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച കേസിൽ മാതൃസഹോദരി അറസ്റ്റിൽ
11:42 PM Dec 06, 2019 | Deepika.com