തിരുവനന്തപുരം: കൈതമുക്ക് റെയിൽവേ പുറന്പോക്കിൽ താമസിക്കുന്ന കുട്ടികൾ പട്ടിണി സഹിക്കാൻ കഴിയാതെ മണ്ണ് തിന്നു വിശപ്പടക്കിയെന്ന റിപ്പോർട്ടുകൾ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ തള്ളി.
മാധ്യമവാർത്തകളുടെ അടിസ്ഥനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്ത് നടത്തിയ അന്വേഷണത്തിന്റെയും തെളിവെടുപ്പിന്റെയും വിവിധ കക്ഷികൾ നൽകിയ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. കുട്ടികൾക്ക് മണ്ണ് തിന്ന് വിശപ്പടക്കേണ്ട സാഹചര്യം ഇല്ലെന്ന് ബോധ്യപ്പെട്ടതായി കമ്മീഷൻ ചെയർമാൻ പി. സുരേഷ്, അംഗങ്ങളായ ഫാ. ഫിലിപ്പ് പരക്കാട്ട്, ഡോ. എം.പി. ആന്റണി എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചു.
കുട്ടികൾ മണ്ണു തിന്നിട്ടില്ലെന്ന് കമ്മീഷൻ
11:33 PM Dec 06, 2019 | Deepika.com