കണ്ണൂർ: കേരളത്തിൽ ആയുർവേദ ലാബ് നിർമിക്കാൻ 2014 മുതൽ 2018 വരെ ആയുഷ് വകുപ്പ് അനുവദിച്ച 2.39 കോടി രൂപയും പുതുതായി 11 ഡ്രഗ് ഇൻസ്പെക്ടർമാരെ നിയമിക്കാനും അവർക്ക് ഒരു വർഷത്തെ ശന്പളം കൊടുക്കുവാനുമായി അനുവദിച്ച 51 ലക്ഷം രൂപയും എന്തിനുവേണ്ടി ചെലവഴിച്ചുവെന്നു വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചിട്ടും വ്യക്തമായ മറുപടി നൽകാൻ അധികൃതർ തയാറാകാത്തതിൽ ദുരൂഹതയുണ്ടെന്നും കറുവപ്പട്ട കർഷകനായ കണ്ണൂർ പയ്യാന്പലം സ്വദേശി ലിയോനാർഡ് ജോൺ.
ലാബ് സജ്ജീകരിക്കാനും ഇൻസ്പെക്ടർമാരെ നിയമിക്കാനും അനുവദിച്ച മൂന്നു കോടിയോളം രൂപ വകമാറ്റി ചെലവഴിക്കുകയായിരുന്നുവെന്നും ലിയോനാർഡ് ജോൺ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഏറ്റവും കുറഞ്ഞത് 30 പുതിയ ഇൻസ്പെക്ടർമാർ വേണ്ടിടത്ത് 11 ഇൻസ്പെക്ടർമാരെ നിയമിക്കാനാണ് ആയുഷ് അനുമതി നൽകിയത്. തിരുവനന്തപുരത്തെ പരിശോധനാലാബ് അടച്ചുപൂട്ടി ഇപ്പോൾ 300 കോടി രൂപ ചെലവഴിച്ചു കണ്ണൂരിൽ ആയുർവേദ ലാബ് തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന് ഉപയോഗിക്കാൻ പോകുന്നത് ഓഡിറ്റ് വരെ ചെയ്യാൻ പറ്റാത്ത കിഫ്ബി ഫണ്ടാണെന്നും ലിയോനാർഡ് ജോൺ ആരോപിച്ചു.
ആയുർവേദ ലാബ് നിർമിക്കാൻ അനുവദിച്ച തുക വകമാറ്റിയെന്ന്
11:20 PM Dec 05, 2019 | Deepika.com