തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും പതിനൊന്നു ദിവസം നീണ്ട വിദേശ പര്യടനം പൂർത്തിയാക്കി. സംഘം ഇന്നു പുലർച്ചെയോടെ മടങ്ങിയെത്തുമെന്നാണ് അറിയി ച്ചി ട്ടുള്ളത്. ജപ്പാൻ, കൊറിയ രാജ്യങ്ങളിലെ പര്യടനത്തിനായി കഴിഞ്ഞ നവംബർ 23നാണു തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടത്.
സംസ്ഥാനത്തേയ്ക്കു കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശ പര്യടനം. എന്നാൽ, മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം കൊണ്ടു സംസ്ഥാനത്തിന് എന്തുപ്രയോജനമുണ്ടായെന്ന ചോദ്യം പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ജപ്പാനിലെ സർവകലാശാലയുമായി കരാറുണ്ടാക്കാൻ എന്തിന് മുഖ്യമന്ത്രി പോകണമെന്നും അതിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോ വൈസ് ചാൻസലറോ പോയാൽ മതിയായിരുന്നില്ലേയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചിരുന്നു.
80 ലക്ഷത്തോളം രൂപയാണു മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശയാത്രയ്ക്കായി ചെലവായതെന്നാണ് ഒൗദ്യോഗികമായി പറയുന്നത്.
മുഖ്യമന്ത്രിയുടെ 11 ദിവസത്തെ വിദേശപര്യടനം അവസാനിച്ചു
12:53 AM Dec 05, 2019 | Deepika.com