ശ്രീചിത്രയിലെ സൗജന്യ ചികിത്സ നിർത്തലാക്കൽ: സർക്കാർ ഇടപെടണമെന്ന് ഉമ്മൻ ചാണ്ടി

12:19 AM Dec 05, 2019 | Deepika.com
തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ സൗജന്യ ചികിത്സ പരിമിതപ്പെടുത്താനുള്ള ഭരണസമിതിയുടെ തീരുമാനംമൂലം ആയിരക്കണക്കിന് പാവപ്പെട്ട രോഗികൾക്ക് ചികിത്സ നിഷേധിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഈ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച 1979 മുതൽ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഹൃദയ-നാഡി രോഗികൾക്കു നല്കി വന്ന സൗജന്യ ചികിത്സയ്ക്കാണ് ഡിസംബർ ഒന്നിന് പുറപ്പെടുവിച്ച ഉത്തരവിലൂടെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. ഭരണസമിതി നിശ്ചയിച്ച 9 മാനദണ്ഡങ്ങളിൽ 7 എണ്ണം ഉള്ളവർക്കേ സൗജന്യ ചികിത്സ ലഭിക്കൂ. നിരവധി അപ്രായോഗിക മാനദണ്ഡങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫലത്തിൽ പാവപ്പട്ട മിക്ക രോഗികൾക്കും ചികിത്സ ലഭിക്കുകയില്ല. 
കടന്പകളെല്ലാം കടന്നാലും സ്ഥാപനത്തിന്‍റെ അപ്പോഴത്തെ ധനസ്ഥിതി അനുസരിച്ചു മാത്രമേ ചികിത്സ ലഭ്യമാകൂ. സംസ്ഥാന സർക്കാരിന്‍റെയോ ആയുഷ്മാൻ ഭാരതത്തിന്‍റെയോ ഇൻഷ്വറൻസ് പദ്ധതികളിൽ സ്ഥാപനത്തെ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.