വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി

11:47 PM Dec 04, 2019 | Deepika.com
കടുത്തുരുത്തി: വസ്തുതർക്കത്തെ തുടർന്ന് സഹോദരനുമായി വഴക്കുണ്ടാകുകയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നതിനിടെ കാണാതാകുകയും ചെയ്ത വയോധികനെ വീടിനു സമീപത്തെ കാടുപിടിച്ച പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നന്പ്യാകുളം ജംഗ്ഷനിൽ പലചരക്കുകട നടത്തുന്ന നന്പ്യാകുളം ആനത്തോട്ടംപറന്പിൽ തോമസ് ചാണ്ടി (അപ്പച്ചൻ - 74) യുടെ മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്.

പുരയിടത്തിൽ പണിക്കെത്തിയ തൊഴിലാളികൾ ദുർഗന്ധത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പൊട്ടക്കിണറിനു സമീപം മൃതദേഹം കണ്ടെത്തിയത്. മദ്യക്കുപ്പിയും ആസിഡും മൃതദേഹത്തിന്‍റെ സമീപത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്- നവംബർ 24 നാണ് സഹോദരൻ ജോയിയുമായി തർക്കത്തിലിരിക്കുന്ന പറന്പിൽ വച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ അപ്പച്ചൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും വെട്ടേറ്റ ജോയി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. സംഭവത്തിൽ ഇരുവർക്കുമെതിരേ കടുത്തുരുത്തി പോലീസ് കേസെടുത്തിരുന്നു.

26 ന് പോലീസ് എത്തും മുന്പ് അപ്പച്ചനെ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു കാണാതാവുകയായിരുന്നു. പുറത്ത് പോയിട്ട് വരാമെന്ന് ഭാര്യ റോസമ്മയോട് പറഞ്ഞിട്ടാണ് ഇദ്ദേഹം പോയത്. പിന്നീട് അപ്പച്ചനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ ഗാന്ധിനഗർ പോലീസും കേസെടുത്ത് കടുത്തുരുത്തി പോലീസിന് കൈമാറി. തുടർന്ന് കടുത്തുരുത്തി പോലീസ് നടത്തിയ അന്വേഷണത്തിൽ അപ്പച്ചന്‍റെ ഡയറിയിൽനിന്ന് തനിക്ക് നീതി ലഭിക്കില്ലെന്ന തരത്തിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു.

ഇയാളുടെ മൊബൈൽ ഫോ ൺ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ ഇതുവഴിയുള്ള അന്വേഷണം നടന്നില്ല. പിന്നീട് അപ്പച്ചനെ കാണാനില്ലെന്നു കാണിച്ചു കഴിഞ്ഞ ഞായറാഴ്ചത്തെ പത്രത്തിൽ വീട്ടുകാർ പരസ്യം നൽകിയിരുന്നു.

ഇദ്ദേഹത്തെ കണ്ടെത്താനുള്ള തെരച്ചിൽ നടക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്. കടുത്തുരുത്തി പോലീസ് മേൽനടപടി സ്വീകരിച്ചു. അപ്പച്ചന്‍റെ സംസ്കാരം ഇന്നലെ കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോനാ പള്ളിയിൽ നടത്തി.