കുട്ടികൾ മണ്ണുതിന്നെന്ന ആരോപണം: രണ്ടുനാൾ ഭക്ഷണം എത്തിച്ചെന്ന് ശിശുക്ഷേമ സമിതി

12:43 AM Dec 04, 2019 | Deepika.com
തിരുവനന്തപുരം: ഉപ്പിടാംമൂട് റെയിൽവേ പുറന്പോക്കിൽ താമസിക്കുന്ന കുടുംബത്തിലെ ആറ് കുട്ടികളുടെ സ്ഥിതി അതീവ ദയനീയമാണെന്നറിഞ്ഞ് അരിയും സാധനങ്ങളും നൽകി രണ്ടു ദിവസമായിട്ടും കാര്യങ്ങൾ ശരിയാകാത്തതിനാലാണ് കുട്ടികളെ ഏറ്റെടുത്തതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക് പത്രസമ്മേളനത്തിൽ അറിയിച്ചു.

മണ്ണുതിന്നെന്ന ആരോപ ണത്തിനു പിന്നാലെ കുട്ടികളെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. രണ്ടുകുട്ടികൾക്ക് ചെസ്റ്റ് ഇൻഫക്‌ഷൻ ഉണ്ട്. മരുന്നു നൽകുകയാണ്. രക്തപരിശോധനാ റിപ്പോർട്ട് അടുത്ത ദിവസം ലഭ്യമാകും. മറ്റു രോഗമൊന്നുമില്ലെങ്കിൽ അവർ പഠിക്കുന്ന വഞ്ചിയൂർ സർക്കാർ സ്കൂളിൽ ശിശുക്ഷേമ സമിതി വാഹനത്തിൽ പോകാനും തിരികെ എത്തിക്കാനും ഏർപ്പാടാക്കും.ഏഴു വർഷമായി ഈ കുടുംബം റെയിൽവേ പുറന്പോക്കിലാണ് താമസം. കുടുംബനാഥനായ കുഞ്ഞുമോൻ കൂലിവേലയ്ക്കു പോയാൽ ദിവസം ആയിരം രൂപ കൈയിൽ കിട്ടും. പക്ഷേ കുഞ്ഞുമോൻ ജോലി ചെയ്തു കിട്ടുന്ന പണം വീട്ടിൽ കൊടുക്കാറില്ല .മദ്യപിച്ചെത്തി ഭാര്യയേയും കുട്ടിയേയും ഉൾപ്പെടെ തല്ലും. തൊട്ടടുത്ത് താമ സിക്കുന്ന ബന്ധുക്കളെ ഇവർ അടുപ്പിക്കില്ല. അസഭ്യം പറഞ്ഞ് ഓടിക്കും.

സഹായിക്കാനായി നാട്ടുകാർ സന്നദ്ധമായപ്പോഴെല്ലാം ഓടിക്കുന്ന സ്ഥിതിയുണ്ടായതായി പരാതി നൽകിയവർ തന്നെ പറഞ്ഞു. ഈ സ്ഥിതി നിലനിൽക്കെയാണ് നാട്ടുകാർ ശിശുക്ഷേമസമിതിയുടെ 1517 എന്ന ടോൾഫ്രീ നന്പരിൽ വിളിച്ചത്. ഉടൻതന്നെ അരിയും മറ്റു സാധനങ്ങളും എത്തിച്ചു. രണ്ടുനാൾ കഴിഞ്ഞിട്ടും കുട്ടികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്നും സ്ഥിതി നേരേയാകുന്നില്ലെന്നും ബോധ്യം വന്നതോടെയാണ് കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കാൻ നടപടി സ്വീകരിക്കുകയായിരുന്നുവെന്നു ദീപക് പറഞ്ഞു.