തിരുവനന്തപുരം: വധശ്രമക്കേസിലെ ഒന്നാം പ്രതിയെ കണ്മുന്പിൽ കിട്ടിയിട്ടും അറസ്റ്റ് ചെയാതെ പോലീസ്. കഴിഞ്ഞ ദിവസം നടന്ന എസ്എഫ്ഐ-കെഎസ്യു സംഘട്ടനത്തിൽ പ്രതിയായ യൂണിവേഴ്സിറ്റി കോളജ് യൂണിയൻ ചെയർമാൻ റിയാസിനാണു മറ്റാർക്കും കിട്ടാത്ത സംരക്ഷണം പോലീസ് നൽകിയത്.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ കന്റോണ്മെന്റ് പോലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ചിനു നേതൃത്വം നൽകിയതും മുൻനിരയിൽ നിന്നു പ്രസംഗിച്ചതും റിയാസായിരുന്നിട്ടും വധശ്രമക്കേസിലെ പ്രതിയെ കണ്ടെന്ന ഭാവം പോലും കാണിക്കാതെ നിൽക്കുകയായിരുന്നു പോലീസ്.
യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ നടന്ന കെഎസ്യു- എസ്എഫ്ഐ സംഘർഷത്തിൽ കെഎസ്യു പ്രവർത്തകരെയും പോലീസിനെയും ആക്രമിച്ച കേസിൽ ഒന്നാം പ്രതിയാണ് റിയാസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസാണ് ഇയാൾക്കെതിരേ നിലനിൽക്കുന്നത്. എസ്എഫ്ഐ പ്രവർത്തകർക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ കന്റോണ്മെന്റ് സ്റ്റേഷനിലേയ്ക്കു മാർച്ച് സംഘടിപ്പിച്ചത്.
പോലീസ് സ്റ്റേഷനിലേക്ക് എസ്എഫ്ഐ മാർച്ചിനു നേതൃത്വം നൽകിയതു വധശ്രമക്കേസിലെ പ്രതി
11:55 PM Dec 03, 2019 | Deepika.com