ഇൻഫാം ദേശീയ സമ്മേളനം ജനുവരി 15 മുതൽ 18 വരെ

11:55 PM Dec 03, 2019 | Deepika.com
കോട്ടയം: ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്‍റ് (ഇൻഫാം) ദേശീയ സമ്മേളനവും കർഷകപ്രകടനവും കട്ടപ്പനയിലും, പ്രതിനിധി സമ്മേളനം കാഞ്ഞിരപ്പള്ളിയിലുമായി ജനുവരി 15 മുതൽ 18 വരെ നടക്കും. ഇൻഫാം സംസ്ഥാന സമിതിയുടെയും കാഞ്ഞിരപ്പള്ളി കാർഷികജില്ലയുടെയും നേതൃത്വത്തിൽ ഇതാദ്യമായാണ് കട്ടപ്പന ഇൻഫാം ദേശീയ സമ്മേളനത്തിനു വേദിയാകുന്നത്.

മലയോര കാർഷികമേഖലയിലെയും തീരദേശങ്ങളിലെയും ഇടനാട്ടിലെയും കാർഷിക പ്രതിസന്ധികൾ പരിഹാരമില്ലാതെ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കർഷക പ്രതിഷേധങ്ങൾ ശക്തമാക്കി കർഷകമുന്നേറ്റത്തിനു സമ്മേളനം തുടക്കം കുറിക്കും. സമ്മേളനത്തിന്‍റെ മുന്നോടിയായി ജനുവരി 15ന് ഇൻഫാം കർഷകദിനമായി ആചരിക്കും. 1000ൽ പരം ഗ്രാമസമിതികളിൽ പതാക ഉയർത്തുകയും പ്രവർത്തകസമ്മേളനങ്ങൾ ചേരുകയും കർഷകരെ ആദരിക്കുകയും ചെയ്യും. കാസർകോഡു നിന്നു അന്നേദിവസം ഇൻഫാം പതാക പ്രയാണം ആരംഭിക്കും. 16ന് ഇൻഫാം സ്ഥാപക ചെയർമാൻ ഫാ. മാത്യു വടക്കേമുറിയുടെ കൂവപ്പള്ളിയിലെ കബറിടത്തിങ്കൽ നിന്നു ദീപശിഖാപ്രയാണവും, സ്ഥാപക ട്രസ്റ്റി എം.സി.ജോർജിന്‍റെ മൂവാറ്റുപുഴയിലെ കബറിടത്തിങ്കൽ നിന്നു ഛായാചിത്ര പ്രയാണവും ആരംഭിച്ച് പതാകാപ്രയാണത്തോടൊപ്പം സമ്മേളന നഗറിലെത്തും തുടർന്ന് വൈകുന്നേരം അഞ്ചിനു ദേശീയ സമ്മേളന പതാക ഉയർത്തും.

ജനുവരി 17ന് ഉച്ചകഴിഞ്ഞ് രണ്ടിന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇൻഫാം കർഷകർ പങ്കെടുക്കുന്ന കർഷകപ്രകടനം കട്ടപ്പന ടൗണ്‍ഹാൾ പരിസരത്തുനിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി സെന്‍റ് ജോർജ് പാരീഷ് ഗ്രൗണ്ടിൽ എത്തിച്ചേരും. തുടർന്ന് സെന്‍റ് ജോർജ് പാരീഷ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. ഇൻഫാം കർഷക അവകാശപ്രഖ്യാപനവും നടത്തും. ഇൻഫാം ദേശീയ സംസ്ഥാന നേതാക്കൾ സമ്മേളനത്തിൽ പ്രസംഗിക്കും. 18ന് കാഞ്ഞിരപ്പള്ളി പാറത്തോട് മലനാട് ഡവലപ്പ്മെന്‍റ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ കർഷകപ്രതിനിധി സമ്മേളനം ചേർന്ന് ഭാവിപരിപാടികൾക്ക് രൂപം നൽകും.

തീരദേശജനതയും മലയോര കർഷകരും വൻപ്രതിസന്ധിയിലായിരിക്കുന്പോൾ സമാനതകളില്ലാത്ത ചരിത്രത്തിലെ ഏറ്റവും വലിയ കർഷകപ്രക്ഷോഭത്തിന് കേരളം വരുംനാളുകളിൽ സാക്ഷ്യമാകുമെന്നും ഉത്തരമലബാറിൽ തുടക്കം കുറിച്ചിരിക്കുന്ന കർഷകപ്രക്ഷോഭം കട്ടപ്പനയിലെ ഇൻഫാം ദേശീയസമ്മേളനത്തിലൂടെയും മധ്യ തെക്കൻ കേരളത്തിലെയും തീരദേശങ്ങളിലെയും കർഷക സമരങ്ങളിലൂടെയും സംസ്ഥാനത്തുടനീളവും രാജ്യത്തെ ഇതര കർഷകപ്രസ്ഥാനങ്ങളുമായി ചേർന്ന് ദേശീയ തലത്തിലേയ്ക്കും വ്യാപിപ്പിക്കുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.

ദേശീയ സമ്മേളനത്തിന്‍റെ മുന്നൊരുക്കമായി ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലാസമിതി പ്രസിഡന്‍റ് ഏബ്രാഹാം മാത്യുവിന്‍റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലാ ഡയറക്ടർ ഫാ.തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനം ചെയ്തു. കാർഷിക ജില്ല ജോയിന്‍റ് ഡയറക്ടർ ഫാ. ജിൻസ് കിഴക്കേൽ, ജില്ല ഭാരവാഹികളായ ജോജി വാളിപ്ലാക്കൽ, ബെന്നി വരിക്കമാക്കൽ, ഷാബോച്ചൻ മുളങ്ങാശേരിയിൽ, ജോസ് താഴത്തുവീട്ടിൽ, ജോസഫ് പുതുപ്പറന്പിൽ, താലൂക്ക് ഡയറക്ടർമാർ, പ്രസിഡന്‍റുമാർ തുടങ്ങിയവർ പ്രസംഗിച്ചു.