കാഞ്ഞിരപ്പള്ളി: കത്തോലിക്കാ വിശ്വാസികളുടെയും കത്തോലിക്കാ കോൺഗ്രസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകളുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച ചർച്ച് ആക്ട് വീണ്ടും പൊടിതട്ടിയെടുക്കാനുള്ള നീക്കങ്ങൾക്കെതിരേ കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി പ്രതിഷേധിച്ചു. ചർച്ച് ആക്ടിനെ മുന്നിൽ നിർത്തി സംസ്ഥാനത്ത് വർഗീയ ധ്രുവീകരണത്തിനുള്ള ആസൂത്രിത ശ്രമം ഉത്തരവാദപ്പെട്ട ചില കേന്ദ്രങ്ങളിൽനിന്ന് ഉണ്ടാവുകയാണ്. ചർച്ച് ആക്ടിന്റെ പേരു പറഞ്ഞ് സഭാ വിശ്വാസികളെ തമ്മിലടിപ്പിക്കാനും വിവിധ മതവിഭാഗങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുമുള്ള ശ്രമം നടക്കുകയാണ്.
വരും ദിവസങ്ങളിൽ ചർച്ച് ആക്ടിനെതിരേയുള്ള സമരങ്ങൾ കൂടുതൽ ശക്തമാക്കാനും രൂപത സമിതി തീരുമാനിച്ചു. രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ റെജി കൊച്ചുകരിപ്പാപ്പറമ്പിൽ, ജയിംസ് പെരുമാകുന്നേൽ, പി.കെ. ഏബ്രഹാം പാത്രപാങ്കൽ, പ്രഫ. റോണി കെ. ബേബി, ജിമ്മിച്ചൻ മണ്ഡപത്തിൽ, ജോസ് മാനുവൽ വട്ടയ്ക്കാട്ട്, സിനി ജിബു നീറനാക്കുന്നേൽ, സോണി ജോർജ് കോഴിമല, സണ്ണിക്കുട്ടി അഴകമ്പ്രായിൽ, ബിജു പത്യാല, സിബി തൂമ്പുങ്കൽ, ബിജു തോമസ്, ജസ്റ്റിൻ നന്തികാട്ടുപടവിൽ, ബോബി കോഴിമല എന്നിവർ പ്രസംഗിച്ചു.
ചർച്ച് ആക്ട്: വർഗീയ ധ്രുവീകരണത്തിനുള്ള ആസൂത്രിത ശ്രമം
11:55 PM Dec 03, 2019 | Deepika.com