തിരുവനന്തപുരം: സർവകലാശാലാ കാര്യങ്ങളിൽ നിയമാനുസൃതം മാത്രമേ പ്രവർത്തിക്കാവൂ എന്ന് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എംജി സർവകലാശാലാ വൈസ്ചാൻസലർക്കു നിർദേശം നൽകി.
സർവകലാശാലയിലെ മാർക്ക്ദാന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ നിവേദനത്തിന് ഗവർണർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവിന്റെ കത്തിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ താൻ പരിശോധിച്ചു എന്നു ഗവർണർ മറുപടിയിൽ അറിയിച്ചു. ബിടെക് വിദ്യാർഥികൾക്കു മാർക്ക് കൂട്ടി നൽകാൻ സിൻഡിക്കറ്റ് എടുത്ത തീരുമാനം പിൻവലിക്കാൻ തീരുമാനിച്ചതായി സർവകലാശാല അറിയിച്ചിട്ടുണ്ട്. ഇതിനകം നൽകിയ ബിരുദങ്ങൾ റദ്ദാക്കാൻ സർവകലാശാലയുടെ നിയമവും ചട്ടവും അനുസരിച്ച നടപടി ആരംഭിച്ചു എന്ന വിവരവും സർവകലാശാലാ അറിയിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവിനു നൽകിയ മറുപടിക്കത്തിൽ ഗവർണർ വ്യക്തമാക്കി.
നിയമാനുസൃതമേ പ്രവർത്തിക്കാവൂ എന്നു വിസിയോടു നിർദേശിച്ചതായി ഗവർണർ
11:45 PM Dec 03, 2019 | Deepika.com