ഹെൽമറ്റ് പരിശോധനയ്ക്കു ലാത്തി വേണ്ടെന്നു ഡിജിപി

01:37 AM Dec 02, 2019 | Deepika.com
തിരുവനന്തപുരം: ഹെൽമെറ്റ് പരിശോധനയ്ക്കിറങ്ങുന്ന പോലീസുകാരുടെ കൈയിൽ ലാത്തി വേണ്ടെന്നു ഡിജിപിയുടെ സർക്കുലർ. വാഹനപരിശോധനയ്ക്കിടെ യാത്രക്കാരന്‍റെ ദേഹപരിശോധന നടത്തരുതെന്നും സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തിൽ പറയുന്നു. കടയ്ക്കലിൽ വാഹന പരിശോധനയ്ക്കിടെ പോലീസുകാരൻ ഇരുചക്ര വാഹന യാത്രികനു നേരേ ലാത്തിയെറിഞ്ഞു വീഴ്ത്തിയ സംഭവത്തെത്തുടർന്നാണു നിർദേശം.

പരിശോധനയ്ക്കായി പരമാവധി സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണം. പരിശോധനാ ചട്ടത്തിൽ നിർദേശിച്ചിട്ടുള്ളതു പോലെ എസ്ഐയോ അതിനു മുകളിലുള്ള ഉദ്യോഗസ്ഥന്‍റെയോ നേതൃത്വത്തിലാകണം പരിശോധന. പരിശോധനയ്ക്കിടെ വാഹനങ്ങൾ നിർത്തിയില്ലെങ്കിൽ അപകടമുണ്ടാക്കുന്ന തരത്തിൽ അവയെ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കരുത്. റോഡിനു മധ്യത്തിൽനിന്നു വാഹനങ്ങൾ നിർത്താനായി കൈകാണിക്കരുത്. അതുപോലെ വളവിലും തിരിവിലും ഒളിഞ്ഞിരുന്നു പരിശോധന നടത്തുന്നതിനെയും വിലക്കി.

വാഹനപരിശോധന നടത്തുന്നതു നിർബന്ധമായും കാമറയിൽ പകർത്തണം. എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായാൽ ജില്ലാ പോലീസ് മേധാവിമാർക്കായിരിക്കും ഉത്തരവാദിത്വമെന്നും നിർദേശങ്ങളിൽ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഏതാനും വർഷം മുൻപു വാഹനപരിശോധന സംബന്ധിച്ചു പുറത്തിറക്കിയിരുന്ന നിർദേശങ്ങളും ഹൈക്കോടതിയിൽനിന്നുള്ള നിർദേശങ്ങളും ഉൾപ്പെടുത്തിയാണു പുതിയ ഉത്തരവ്.

മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ മുൻകൂർ അറിയിച്ചശേഷം മാത്രമേ ഹെൽമറ്റ് പരിശോധന നടത്താവൂവെന്നാണു നേരത്തെ നിർദേശം നൽകിയിരുന്നത്. ഇതേത്തുടർന്നു മുൻ നിശ്ചയിച്ച സ്ഥലങ്ങളിൽ മുൻകൂർ പ്രഖ്യാപിച്ചുകൊണ്ടുള്ള പരിശോധന കുറച്ചു നാൾ നീണ്ടിരുന്നു. ക്രമേണ പോലീസിന്‍റെ പരിശോധന പഴയ പടിയാവുകയും ചെയ്തു.