കോട്ടയം: ജലന്ധർ കേസിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരായി. കോടതി ബിഷപ്പിന്റെ അപേക്ഷയിൽ ജാമ്യ കാലാവധി നീട്ടി. കേസ് ജനുവരി ആറിലേക്കു മാറ്റി.
വിചാരണയുടെ നടപടികളുടെ ഭാഗമായി അന്ന് ഇരുഭാഗത്തെയും പ്രാരംഭവാദം നടക്കും. ഇതിനു ശേഷം കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കും. തുടർന്നു വിചാരണ നടക്കും. രാവിലെ കോട്ടയം നാഗന്പടത്തെ സെന്റ് ആന്റണീസ് പള്ളിയിൽ പ്രാർഥന നടത്തിയ ശേഷമായിരുന്നു കോടതിയിലെത്തിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജിതേഷ് എം. ബാബുവും ബിഷപ്പിനുവേണ്ടി സുജേഷ് മേനോനും ഹാജരായി.
ജലന്ധർ കേസിൽ ഡോ.ഫ്രാങ്കോയുടെ ജാമ്യം നീട്ടി
11:49 PM Nov 30, 2019 | Deepika.com