സ്പെഷൽ സ്കൂളിനെതിരേ പ്രചാരണം: യുവാവിനെതിരേ നടപടിക്കു പോലീസ്

12:16 AM Nov 30, 2019 | Deepika.com
കൊച്ചി: ഭിന്നശേഷിയുള്ള കുട്ടികളെ പരിപാലിക്കുന്ന സ്പെഷൽ സ്കൂളിനെതിരേ വ്യാജ ആരോപണങ്ങളുമായി ഫേസ്ബുക്കിലൂടെ വീഡിയോ പ്രചാരണം നടത്തിയ യുവാവിനെതിരേ നടപടിയെടുക്കുമെന്നു പോലീസ്. വീഡിയോ പ്രചാരണത്തിനെതിരേ പരാതി നൽകിയ സ്കൂൾ അധികൃതർക്ക് ആലപ്പുഴ എസ്പി കെ.എം. ടോമിയാണ് ഇക്കാര്യം ഉറപ്പുനൽകിയത്.

ചേർത്തല പാണാവള്ളിയിലെ അസീസി റീഹാബിലിറ്റേഷൻ സെന്‍റർ ആൻഡ് സ്പെഷൽ സ്കൂളിനെതിരേ തൃശൂർ കേച്ചേരി സ്വദേശി നടത്തിയ പ്രചാരണത്തിലെ ഗൂഢലക്ഷ്യങ്ങളും പൊള്ളത്തരങ്ങളും സോഷ്യൽ മീഡിയയിലൂടെത്തന്നെ പുറത്തുവന്നിരുന്നു. ഇതിനുശേഷവും വ്യാജമായ ആരോപണങ്ങൾ സോഷ്യൽ മീഡിയയിലൂടെ നടത്തിയതിനെത്തുടർന്നാണ് സ്കൂൾ അധികൃതർ പരാതി നൽകിയത്.

സൈബർ സെല്ലിന്‍റെ സഹായത്തോടെ പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണു പോലീസ് അറിയിച്ചിട്ടുള്ളത്. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡോളിയുടെ നേതൃത്വത്തിലാണ് എസ്പിക്കും പൂച്ചാക്കൽ പോലീസിനും പരാതി നൽകിയത്. പത്തു വർഷമായി സ്കൂളിലെ വിദ്യാർഥിനിയും ഓട്ടിസം രോഗിയുമായ പതിനാറു വയസുകാരിയെ ചിത്രീകരിച്ചുകൊണ്ടാണ് ഇയാൾ സ്കൂളിനെതിരേ തെറ്റായ ആരോപണങ്ങളോടെ വീഡിയോ തയാറാക്കിയത്. ഇത് ഫേസ്ബുക്കിലൂടെയാണു പ്രചരിപ്പിച്ചത്.