കൊച്ചി: സുപ്രീംകോടതി വിധിയെത്തുടർന്നു പൊളിക്കുന്ന മരടിലെ നാല് ഫ്ളാറ്റുകളുടെയും നിർമാതാക്കൾ ഒരുമാസത്തിനകം 61.50 കോടി രൂപ സംസ്ഥാന സർക്കാരിനു കൈമാറണമെന്നു ജസ്റ്റീസ് ബാലകൃഷ്ണൻ നായർ കമ്മിറ്റി. ഫ്ളാറ്റ് ഉടമകളിൽനിന്നു നിർമാതാക്കൾ സ്വീകരിച്ച മൊത്തം തുകയും തിരിച്ചടയ്ക്കണമെന്നും കമ്മിറ്റി വ്യക്തമാക്കി.
കോടതിവിധിയുടെ പശ്ചാത്തലത്തിൽ പൊളിക്കുന്ന 246 ഫ്ളാറ്റുകളുടെ നിലവിലെ ഉടമസ്ഥർക്കു സുപ്രീംകോടതി വിധിപ്രകാരം 25 ലക്ഷം രൂപ വീതം അടിയന്തര നഷ്ടപരിഹാരം നൽകുന്നതിനാണ് 61.50 കോടി രൂപ ഡിസംബർ 27നകം കൈമാറണമെന്നു നഷ്ടപരിഹാര വിതരണത്തിനായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. നിർമാതാക്കൾ തുക നൽകുന്നത് കാത്തുനിൽക്കാതെ സംസ്ഥാന സർക്കാർ ഉടൻതന്നെ ഫ്ളാറ്റ് ഉടമകൾക്ക് അടിയന്തര നഷ്ടപരിഹാരത്തുക വിതരണം ചെയ്യണമെന്നും കമ്മിറ്റി നിർദേശിച്ചു.
മരട് ഫ്ളാറ്റ് നിർമാതാക്കൾ ഒരു മാസത്തിനകം 61.50 കോടി സർക്കാരിനു കൈമാറണം
12:25 AM Nov 28, 2019 | Deepika.com