പാലിയേക്കര ടോളിലെ ഫാസ്റ്റ് ടാഗ് ഹർജി

11:54 PM Nov 27, 2019 | Deepika.com
കൊച്ചി: തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കുന്നതോടെ ടോൾ പിരിവിൽ ഇളവ് ലഭിച്ചിട്ടുള്ള പ്രദേശവാസികൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഹർജി. തൃശൂർ നെന്മിണിക്കര സ്വദേശി സനോജ് കുമാറാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

പാലിയേക്കര ടോളിന്‍റെ പത്തു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് ടോൾ പ്ലാസയിലൂടെ സൗജന്യമായി കടന്നുപോകാൻ സ്മാർട്ട് കാർഡ് നൽകിയിട്ടുണ്ട്. ഡിസംബർ ഒന്നുമുതൽ ഫാസ്റ്റ് ടാഗ് നിർബന്ധമാകുന്നതോടെ സ്മാർട്ട് കാർഡ് കൈവശമുള്ള തങ്ങളും ടോൾ നൽകേണ്ട സ്ഥിതിയാകുമെന്നു ഹർജിയിൽ പറയുന്നു.

ഫാസ്റ്റ് ടാഗ് പതിക്കാതെ ലെയിനിലെത്തിയാൽ ഇരട്ടിത്തുക നൽകേണ്ടി വരുമെന്നതും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ ടോൾ പ്ലാസയിലെ മുഴുവൻ ലെയിനുകളും ഫാസ്റ്റ് ടാഗാക്കുന്നത് നിയമപരമല്ലെന്നും ഹൈക്കോടതി വിഷയത്തിൽ ഇടപെടണമെന്നുമാണ് ഹർജിക്കാരന്‍റെ ആവശ്യം.