കോട്ടയം: ഹയർ സെക്കൻഡറിയുടെ തുടക്കം മുതൽ പ്രത്യേക മുറിയിൽ രണ്ടായി നടത്തിക്കൊണ്ടിരുന്ന ഹയർ സെക്കൻഡറി-ഹൈസ്കൂൾ പൊതു പരീക്ഷകൾ ഈ ക്രിസ്മസ് പരീക്ഷ മുതൽ ഒന്നിച്ച് ഒരു മുറിയിൽ ഒരു ബഞ്ചിൽ ഇടകലർത്തി പരീക്ഷ നടത്തണമെന്ന സർക്കുലർ പിൻവലിക്കണമെന്നു എഎച്ച്എസ്ടിഎ സംസ്ഥാന കമ്മിറ്റി.
പൊതുപരീക്ഷാഹാളുകൾ ചന്തകൾ ആക്കി മാറ്റി പൊതു വിദ്യാഭ്യാസ മേഖലയുടേയും, സ്കൂളുകളുടെയും കുട്ടികളുടേയും അക്കാഡമിക് നിലവാരത്തകർച്ചയ്ക്ക് കാരണമാവുന്ന സർക്കാർ നീക്കം രക്ഷിതാക്കൾ, കുട്ടികൾ, പൊതുസമൂഹം എന്നിവർ തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ആർ. അരുൺകുമാർ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ എസ്.മനോജ്, ഡോ. കെ.എം.തങ്കച്ചൻ, ജോസ് ജോൺ, ഷാജു പുത്തൂർ, പ്രിൻസിപ്പൽ ഫോറം കൺവീനർ ജി.കെ.സ്റ്റീഫൻ, ശ്രീരംഗം ജയകുമാർ, ജോസ് പോൾ, അനിൽകുമാരമംഗലം, സണ്ണി കുട്ടുങ്കൽ, ഫ്രാൻസിസ് ജോർജ്, സിജി സെബാസ്റ്റ്യൻ, മോനിച്ചൻ മാത്യു, ബോബി തോമസ്, ഇമ്മാനുവൽ അഗസ്റ്റ്യൻ, ഗിഫ്റ്റി പെരേര, ജിജി തോമസ് കാസർകോട്, സി.എം.മാത്യു ചളവറ എന്നിവർ പ്രസംഗിച്ചു.
ഹയർ സെക്കൻഡറി/ഹൈസ്കൂൾ പരീക്ഷകൾ ഒന്നിച്ചാക്കുന്നതിനെതിരേ എഎച്ച്എസ്ടിഎ
11:52 PM Nov 27, 2019 | Deepika.com