ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്നു തച്ചങ്കരിയെ നീക്കണമെന്ന്

12:20 AM Nov 27, 2019 | Deepika.com
തിരുവനന്തപുരം: വരുമാനത്തിൽ കവിഞ്ഞ സ്വത്തു സന്പാദന കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ടോമിൻ തച്ചങ്കരിയെ സ്ഥാനത്തു നിന്ന് ഉടൻ നീക്കം ചെയ്യണമെന്നു ജനകീയ രാഷ്‌ട്രീയ മുന്നണി ഭാരവാഹികളായ കെ.എം. ഷാജഹാനും സി.ആർ. നീലകണ്ഠനും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

തച്ചങ്കരിക്കെതിരേ ആലപ്പുഴ സ്വദേശി ബോബി കുരുവിള നൽകിയ കേസിൽ 2016 ഓഗസ്റ്റ് 31നു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, കുറ്റപത്രം വായിച്ചു ചാർജ് ഫ്രെയിം ചെയ്യാതെ 15 തവണയാണു കോടതി മാറ്റിവച്ചത്.ഇതിനെതിരേ ഹൈക്കോടതി ചീഫ് ജസ്റ്റീസിനെ സമീപിച്ചിട്ടുണ്ട്.