കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കല്‍ നടപടികള്‍ക്കെതിരേ പ്രതിഷേധവുമായി പരിസരവാസികള്‍ രംഗത്ത്. സുപ്രീംകോടതി വിധി പ്രകാരം പൊളിക്കുന്ന ഫ്ലാറ്റുകളിലൊന്നായ ആല്‍ഫ സെറിനോടു ചേർന്ന ഇരുനിലക്കെട്ടിടം പൊളിച്ചതിനെത്തുടര്ന്നു പരിസരത്തെ വീടിനു വിള്ളല്‍ വീണതാണു പ്രതിഷേധത്തിനിടയാക്കിയത്. പ്രതിഷേധം ശക്തമായതോടെ മരട് നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥലത്തെത്തി പൊളിക്കല്‍ നടപടികൾ താത്കാലികമായി നിര്‍ത്തിവയ്പിച്ചു.
ആല്‍ഫ സെറിന്‍ ഫ്ലാറ്റിന്റെ സ്വിമ്മിംഗ് പൂളിനോടു ചേർന്ന ഇരുനില കെട്ടിടം പൊളിക്കുന്പോൾ അവശിഷ്ടങ്ങൾ തെറിച്ചുവീണു സമീപത്തെ ഹര്‍ഷമ്മയുടെ വീടിനു വിള്ളൽ വീണെന്നാണു പരാതി.
കുട്ടികള്‍ മുറ്റത്തു കളിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. 47 വീടുകളാണ് ഫ്ലാറ്റിനു പരിസരത്തുള്ളത്. ഇതില്‍ 13 വീടുകള്‍ 15 മീറ്റര്‍ ചുറ്റളവിലാണ്. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനു മുന്‍പ് ഇന്‍ഷ്വറന്‍സ് സുരക്ഷയടക്കം ഉറപ്പാക്കുമെന്നു പ്രഖ്യാപനമുണ്ടായിരുന്നു. ഇതിനു നടപടികളൊന്നും ഇതുവരെയായിട്ടില്ലാത്ത തിനാൽ പൂര്‍ണ സുരക്ഷ ഉറപ്പാക്കാതെ കെട്ടിടങ്ങള്‍ പൊളിക്കല്‍ തുടര്‍ന്നാല്‍ പ്രക്ഷോഭം തുടങ്ങുമെന്നു പരിസരവാസികൾ മുന്നറിയിപ്പു നൽകി.
സമീപത്തെ വീടിനു വിള്ളൽ, പൊളിക്കല്‍ താത്കാലം നിര്‍ത്തി
12:31 AM Nov 23, 2019 | Deepika.com