കോട്ടയം: കേന്ദ്ര ഗവണ്മെന്റിൽ സിവിൽ സർവീസസിനു തൊട്ടുതാഴെയുള്ള ഓഫീസർ പോസ്റ്റുകളിലേക്കു സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കന്പയിൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയിൽ അഭിമാനകരമായ നേട്ടം കൈവരിച്ചു പാലാ കിസ്കോ കരിയർ ഹൈറ്റ്സ്.
15.46 ലക്ഷം മത്സരാർഥികൾ പങ്കെടുത്ത നാലു തലത്തിൽ നടത്തിയ എസ്എസ്എസ്-സിജിഎൽ പരീക്ഷയിൽ രണ്ടാം റാങ്കോടുകൂടി ആശിഷ് ജെ. ഓണാട്ട് കേരളത്തിനു അഭിമാനമായി മാറി. കോട്ടയം ബസേലിയോസ് കോളജ് റിട്ട. പ്രിൻസിപ്പലും മംഗളം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പലുമായ പ്രഫ. ജേക്കബ് കുര്യൻ ഓണാട്ടിന്റെയും ഐഷയുടെയും മകനാണ് ആശിഷ്.
എസ്എസ്സി പരീക്ഷയുടെ ചരിത്രത്തിൽ ആദ്യമായാണ് ഉയർന്ന് റാങ്ക് കേരളം നേടിയത്. കരിയർ ഹൈറ്റ്സിലെ വിദ്യാർഥികളായ ടോണി മാത്യു, കിരണ് ജോസ് എന്നിവർ ഗസറ്റഡ് പോസ്റ്റായ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ പദവിയിലേക്കും, ജിമി ജോർജ് ഇൻസ്പെക്്ടർ ഓഫ് പോസ്റ്റിലേക്കും ചിക്കു ജയിംസ് ഇൻകം ടാക്സ് അസിസ്റ്റന്റ് പോസ്റ്റിലേക്കും എക്സൈസ് ആൻഡ് കസ്റ്റംസ് ഓഫീസർ പോസ്റ്റിലേക്ക് നിബിൻ പുന്നൂസ് ഐപ്പ്, ജിതിൻ ജോസഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
നാലു വർഷം മുന്പ് പാലാ കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിന്റെ ബാങ്കിംഗ് സഹകരണത്തോടെ ആരംഭിച്ച കിസ്കോ കരിയർ ഹൈറ്റ്സിനു കേന്ദ്ര-സംസ്ഥാന തലത്തിലും റെയിൽവേ, ബാങ്കിംഗ്, ഡിഫൻസ്, ഇൻഷ്വറൻസ്, എയർപോർട്ട് തുടങ്ങിയ കേന്ദ്രങ്ങളിൽ 114 വിദ്യാർഥികൾക്കു ജോലി നേടിക്കൊടുക്കാൻ സാധിച്ചു. മികച്ച ടീം വർക്കും മാതൃകാപരമായ നേതൃത്വവും ഉന്നത നിലവാരം പുലർത്തുന്ന പരിശീലനവും പഠന സൗകര്യവുമാണ് കിസ്കോ കരിയർ ഹൈറ്റ്സിനെ മുന്നോട്ടുനയിക്കുന്നത്.
മലയാളിയുടെ കുത്തകയായിരുന്ന ഈ മേഖലയിലേക്കു തിരിച്ചുവരവിന്റെ പാതയൊരുക്കുന്ന ദൗത്യമാണ് കിസ്കോ കരിയർ ഹൈറ്റ്സ് നിർവഹിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കിസ്കോ ബാങ്ക് പ്രസിഡന്റ് ജോർജ് സി. കാപ്പൻ, കിസ്കോ കരിയർ ഹൈറ്റ്സ് ഡയറക്ടർമാരായ പ്രഫ. പയസ് ഒഴാക്കൽ, പ്രഫ. മാത്യു ജെ. മുരിക്കൻ, ജോർജ് കരുണയ്ക്കൽ, പ്രഫ. ടോമി ചെറിയാൻ, പ്രഫ. ജേക്കബ് കുര്യൻ ഓണാട്ട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കിസ്കോ കരിയർ ഹൈറ്റ്സിന് അഭിമാനനേട്ടം
11:09 PM Nov 22, 2019 | Deepika.com