കുറവിലങ്ങാട്: ഉഴവൂർ കരുനെച്ചിയിൽ അമ്മയുടെ കൈകളാൽ കൊല്ലപ്പെട്ട ആറാം ക്ലാസുകാരി സൂര്യയ്ക്കു നാടും സഹപാഠികളും അന്ത്യയാത്രാ മൊഴിയേകി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം ഇന്നലെ അരീക്കര എസ്എൻ യുപി സ്കൂളിൽ പൊതുദർശനത്തിനു വച്ചു. സൂര്യയെ അവസാനമായി ഒരുനോക്കു കാണാനായി സഹപാഠികളും അധ്യാപകരും കാത്തുനിന്നു. തുടർന്ന് എസ്എൻഡിപി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.
സൂര്യയെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയ അമ്മ സാലി(43)യെ പാലാ കോടതിയിൽ ഹാജരാക്കി. കഴുത്തിൽ തോർത്തു മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
അരീക്കര എസ്എൻ യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയും രാമപുരം വെള്ളിലാപ്പള്ളി കാനാട്ടിൽ വീട്ടിൽ എം.ജി. കൊച്ചുരാമൻ -സാലി ദന്പതികളുടെ മകളുമായ സൂര്യ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണു കൊല്ലപ്പെട്ടത്. കുറവിലങ്ങാട് പോലീസാണ് അന്വേഷിക്കുന്നത്.
സൂര്യയ്ക്കു യാത്രാമൊഴി; അമ്മ അറസ്റ്റിൽ
12:19 AM Nov 22, 2019 | Deepika.com