മൂവാറ്റുപുഴ: മരട് ഫ്ളാറ്റ് കേസിൽ മുൻ മരട് പഞ്ചായത്ത് യുഡി ക്ലർക്കായിരുന്ന ജയറാം നായ്ക് ഇന്നലെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കീഴടങ്ങി. ഇയാളെ ഡിസംബർ മൂന്നു വരെ കോടതി റിമാൻഡ് ചെയ്തു.
തീരമേഖല പരിപാലന നിയമം ലംഘിച്ച് പ്ലാറ്റുകൾ നിർമിച്ച മൂന്നു കേസുകളിൽ രണ്ടെണ്ണത്തിൽ ജയറാം നായ്ക് നാലാം പ്രതിയും ഒരെണ്ണത്തിൽ അഞ്ചാം പ്രതിയുമാണ്. ഇയാൾക്കൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുൻ പഞ്ചായത്ത് സൂപ്രണ്ട് പി.ഇ. ജോസഫ്, ഹോളി ഫെയ്ത്ത് ഫ്ളാറ്റ് ഉടമ സാലി ഫ്രാൻസിസ് എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോൾ മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിലാണ്.
മരട് ഫ്ലാറ്റ് കേസ്: മുൻ പഞ്ചായത്ത് യുഡി ക്ലാർക്ക് കീഴടങ്ങി
01:12 AM Nov 20, 2019 | Deepika.com