കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകേസിലെ രണ്ടാമത്തെ ഇര റിട്ട. വിദ്യാഭ്യാസ വകുപ്പ് ഓഫീസർ പൊന്നാമറ്റത്തിൽ ടോം തോമസ് സയനൈഡ് ഉള്ളിൽച്ചെന്ന് മരിച്ച കേസിൽ ഇന്നലെ കസ്റ്റഡിയിൽ ലഭിച്ച മുഖ്യപ്രതി ജോളിയെ ജന്മനാടായ ഇടുക്കിയിലും, പാലായിലും തെളിവെടുപ്പിന് എത്തിച്ചേക്കും.
ടോം തോമസിന്റെ പേരിലുണ്ടായിരുന്ന കൂടത്തായിയിലെ വീടും സ്ഥലവും തട്ടിയെടുക്കാൻ ചമച്ച വ്യാജ ഒസ്യത്തിന്റെ ഒറിജിനൽ കണ്ടെത്തുന്നതിനും സ്കൂളിൽ അധ്യാപികയാണെന്ന വ്യാജേന ഒരുവർഷത്തിലധികം പാലായിൽ താമസിച്ചത് എന്തിനായിരുന്നെന്നും കണ്ടെത്തുന്നതിനാണ് തെളിവെടുപ്പ് നടത്തുന്നതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.
ജോളിയുടെ ബികോം, എംകോം, നെറ്റ് തുടങ്ങിയ വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉറവിടം കണ്ടെത്തുകയാണ് മറ്റൊരു ലക്ഷ്യം. വ്യാജസർട്ടിഫിക്കറ്റ് നിർമിക്കാൻ സഹായിച്ചവരെയും കണ്ടെത്തേണ്ടതുണ്ട്.
ജോളിയെ തെളിവെടുപ്പിനു കൊണ്ടുപോകും
12:29 AM Nov 14, 2019 | Deepika.com