തിരുവനന്തപുരം: കീഴ്കോടതി നടപടികളുടെ ഭാഷ മലയാളമാക്കാനുള്ള നടപടി ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി 222 പരിഭാഷകരുടെ തസ്തിക സൃഷ്ടിക്കും. ജുഡീഷൽ അക്കാഡമിയിൽ ജുഡീഷൽ ഓഫീസർമാർക്കു പരിശീലന പരിപാടി സംഘടിപ്പിക്കും.
കോടതി ഭാഷ മലയാളമാക്കാനുള്ള നടപടികളുടെ ഭാഗമായി "നിയമധ്വനി’ എന്ന പേരിൽ നിയമ പ്രസിദ്ധീകരണം നിയമവകുപ്പ് ആരംഭിച്ചു. നിയമപദങ്ങളുടെ പദകോശവും നിയമവകുപ്പ് തയാറാക്കി. നിയമങ്ങൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യുന്നത് ആരംഭിക്കും.
മന്ത്രിമാരായ എ.കെ. ബാലൻ, തോമസ് ഐസക്, കെ.ടി. ജലീൽ, നിയമ സെക്രട്ടറി അരവിന്ദബാബു, അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് തുടങ്ങിയവർ പങ്കെടുത്തു.
കോടതി ഭാഷ മലയാളത്തിൽ: നടപടി വേഗത്തിലാക്കും
12:37 AM Nov 12, 2019 | Deepika.com