രക്ഷപ്പെട്ടത് മാവോയിസ്റ്റ് നേതാവ് ഉണ്ണി?; രഹസ്യകോഡിലുള്ള കത്ത് കണ്ടെത്തി

12:46 AM Nov 05, 2019 | Deepika.com
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ചു പിടികൂടിയ രണ്ട് സിപിഎം പ്രവര്‍ത്തകരായ യുവാക്കള്‍ക്കൊപ്പമുണ്ടായിരുന്നതു മാവോയിസ്റ്റ് നേതാവായ ഉണ്ണിയെന്നു സൂചന. ഇയാളാണു നഗരം കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു നിര്‍ദേശം നല്‍കുന്നതെന്നാണു വിവിധ രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരം.

ഉണ്ണിയെന്നതു യഥാർഥ പേരല്ലെന്നും നഗരമേഖലയുമായി ബന്ധപ്പെട്ടുള്ള യുവാക്കള്‍ക്കിടയില്‍ അറിയപ്പെടുന്ന പേരാണിതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. പോലീസ് പിടിയിലായ അലന്‍ ഷുഹൈബും താഹ ഫസലും ഉണ്ണിയെന്ന പേരിലുള്ളയാളെക്കുറിച്ചു വിവരം നല്‍കിയിട്ടുണ്ട്.

ലഘുലേഖകളും വലിയ ബാനറുകളും ഉണ്ണിയാണു നല്‍കിയത്. ആറു മാസം മുമ്പാണ് ഉണ്ണി യുവാക്കളുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ തുടങ്ങിയത്. അതിനു ശേഷം താമരശേരിയിലും കോഴിക്കോട് നഗരത്തിലും വച്ചു പലപ്പോഴും കണ്ടുമുട്ടിയിരുന്നു. മൊബൈല്‍ വഴി യാതൊരു ബന്ധവും ഉണ്ണിയും യുവാക്കളും തമ്മിലുണ്ടായിരുന്നില്ല. കൂടിക്കാഴ്ച നടക്കുമ്പോള്‍ അടുത്ത തവണ എവിടെ കാണാമെന്നതു നിര്‍ദേശിക്കുകയാണു പതിവ്. യുവാക്കള്‍ക്ക് ഉണ്ണി പല പുസ്തകങ്ങളും കൈമാറിയിട്ടുണ്ടെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. പോസ്റ്ററുകളും ലഘുലേഖകളും സൂക്ഷിക്കാനിടം ചോദിച്ചായിരുന്നു ഉണ്ണി യുവാക്കളുമായി ആദ്യം ബന്ധപ്പെട്ടിരുന്നതെന്നും ഈ ബന്ധം പിന്നീട് വലുതാവുകയായിരുന്നുവെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.

യുവാക്കളുടെ വീട്ടില്‍നിന്നു ലഘുലേഖകള്‍ക്കു പുറമേ ബാനറുകളും ഭൂപടവും ലഭിച്ചിട്ടുണ്ട്. കൂടാതെ പ്രത്യേക കോഡിലുള്ള കത്തും കണ്ടെത്തിയിട്ടുണ്ട്. അക്ഷരങ്ങളില്‍ ചിലതു മാത്രം രേഖപ്പെടുത്തികൊണ്ട് എഫോര്‍ ഷീറ്റില്‍ കൈകൊണ്ടെഴുതിയ കത്താണ് ലഭിച്ചത്. ഇതിലെ സന്ദേശമെന്താണെന്നതു യുവാക്കളും വ്യക്തമാക്കിയിട്ടില്ല.