ജി.എസ്. ജയലാലിനെതിരേ സിപിഐ നടപടി

12:03 AM Oct 31, 2019 | Deepika.com
തിരുവനന്തപുരം: കൊല്ലത്ത് സ്വകാര്യ ആശുപത്രി വാങ്ങിയ സംഭവത്തിൽ ചാത്തന്നൂർ എംഎൽഎ ജി.എസ്. ജയലാലിനെതിരേ സിപിഐ നടപടി. പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ജയലാലിനെ ഒഴിവാക്കി. പാർട്ടിയോടു വാങ്ങേണ്ട അനുമതികൾ ഒന്നും ആശുപത്രി വാങ്ങുന്നതിൽ ജയലാൽ കാണിച്ചില്ലെന്നും ഇതു സംഘടനാപരമായി ഗുരുതരമായ വീഴ്ചയാണെന്നും സിപിഐ സംസ്ഥാന കൗണ്‍സിൽ കണ്ടെത്തിയതിനെത്തുടർന്നാണു നടപടി.

എറണാകുളത്തെ ഡിഐജി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് സംസ്ഥാന എക്സിക്യൂട്ടീവിനു ലഭിച്ചെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. വിഷയത്തിൽ പാർട്ടി ജില്ലാ കൗണ്‍സിൽ ജാഗ്രത കാണിച്ചില്ലെന്ന നിലപാടു തന്നെയാണ് എക്സിക്യൂട്ടീവിനുള്ളതെന്നും അടുത്തമാസം 14-നു ജില്ലാ കൗണ്‍സിലിൽ ഇക്കാര്യം അറിയിക്കുമെന്നും കാനം പറഞ്ഞു.