വാളയാർ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജനകീയ മാർച്ച് നടത്തുമെന്ന് ദളിത് സംഘടനകൾ

11:35 PM Oct 30, 2019 | Deepika.com
കൊച്ചി: വാളയാർ സംഭവത്തിൽ നീതിക്കുവേണ്ടി നവംബർ 16ന് അട്ടപ്പള്ളത്ത് ജനകീയ മാർച്ച് നടത്തുമെന്ന് വിവിധ ദളിത് സംഘടനാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വാളയാർ അട്ടപ്പളത്തെ കുരുന്നുകളുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കപ്പെട്ട കേസിൽ അപ്പീൽ നൽകുമെന്ന സർക്കാർ തീരുമാനം ഇരകൾക്കു നീതിലഭിക്കാൻ പര്യാപ്തമല്ല.

കൊലക്കുറ്റം ചുമത്തി അന്വേഷണം നടത്തേണ്ട അങ്ങേയറ്റം ഹീനമായ കുറ്റകൃത്യമാണ് പോലീസ്, പ്രോസിക്യൂഷൻ, രാഷ്‌ട്രീയ ഭരണസംവിധാനം ഉപയോഗിച്ച് അട്ടിമറിച്ചിരിക്കുന്നതെന്ന് തെളിഞ്ഞുകഴിഞ്ഞു. കേസിൽ ശക്തമായ അന്വേഷണം നടത്തിയെങ്കിൽ മാത്രമെ നീതികിട്ടുകയുള്ളൂ. പ്രതികൾക്കെതിരേ കൊലക്കുറ്റം ചുമത്തുന്ന പുതിയ എഫ്ഐആർ തയാറാക്കുന്നതിന്‍റെ നിയമസാധ്യത സർക്കാർ തേടണം. അന്വേഷണം സിബിഐയ്ക്കു വിടണം.

ആസൂത്രിതമായ കൊലപാതകമാണെന്ന് പ്രഥമദൃഷ്ട്യാ നിഗമനത്തിലെത്താനുളള തെളിവുകളുണ്ടായിട്ടും ആ വഴിക്കുള്ള ശാസ്ത്രീയ അന്വേഷണം ഭരണസ്വാധീനമുപയോഗിച്ച് പ്രതികൾക്കുവേണ്ടി അട്ടിമറിക്കപ്പെട്ടു. ദളിതർക്കെതിരേ നടക്കുന്ന സംഘടിതമായ അതിക്രമത്തിനെതിരേ ദേശീയതലത്തിൽ ശക്തമായ വികാരം നിലനിൽക്കുന്നുണ്ടെന്ന വസ്തുത ഇടതുസർക്കാർ അംഗീകരിക്കണം. വാളയാറിലെ കുരുന്നുകൾക്ക് നീതിലഭിക്കാൻ ഹർത്താൽ ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികളെകുറിച്ച് ആലോചിക്കാൻ നവംബർ മൂന്നിന് എറണാകുളം ശിക്ഷക് സദനിൽ കണ്‍വൻഷൻ ചേരുമെന്നും സംഘടനാ നേതാക്കൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ കേരള ദലിത് മഹാസഭ പ്രസിഡന്‍റ് സിഎസ്. മുരളി, ആദിവാസി ഗോത്രമഹാസഭ കോ-ഓർഡിനേറ്റർ എം. ഗീതാനന്ദൻ, ഡിഎച്ച്ആർഎം ചെയർപേഴ്സൺ സെലീന പ്രാക്കാനം തുടങ്ങിയവർ പങ്കെടുത്തു.