കൊച്ചി: വനിതകള്‍ക്കു സിനിമാ സംവിധാനത്തിനു സഹായം നല്കുന്ന സര്‍ക്കാർ പദ്ധതിയിലേക്കു താര രാമാനുജം, ഐ.ജി. മിനി എന്നിവരെ തെരഞ്ഞെടുത്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
ഇവരെ തെരഞ്ഞെടുത്ത കേരള ചലച്ചിത്ര വികസന കോര്പറേഷന് ജൂറിമാരുടെ നടപടിക്കെതിരേ വിദ്യാ മുകുന്ദന്, ആന്‍ കുര്യന്, അനു ചന്ദ്രന് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി വനിതാ സംവിധായകര്‍ക്ക് സിനിമ ചെയ്യാന്‍ മൂന്നു കോടി രൂപയാണ് മൊത്തം വകയിരുത്തിയിരിക്കുന്നത്. ഒന്നരക്കോടി രൂപ വീതം താരയ്ക്കും മിനിക്കും നല്‍കുന്നത് തടയണമെന്നും ഇവരെ തെരഞ്ഞെടുത്ത നടപടി തെറ്റാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി നവംബര്‍ നാലിനു വീണ്ടും പരിഗണിക്കും.
തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു
11:35 PM Oct 30, 2019 | Deepika.com