പാലക്കാട്: വാളയാർ കേസിൽ തെളിവില്ലെന്നു കോടതി കണ്ടെത്തിയതോടുകൂടി കേരളാ പോലീസിനെ നയിക്കുന്ന പിണറായിയുടെ സ്ത്രീ സംരക്ഷണ മുഖംമൂടി അഴിഞ്ഞു വീണിരിക്കുകയാണെന്നു വി.കെ. ശ്രീകണ്ഠൻ എംപി. കേസ് സിബിഐ അന്വേഷിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
ഈ കേസിൽ തുടക്കം മുതൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായെന്നു ഗുരുതരമായ ആരോപണം ഉയർന്നിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചകളാണു കോടതി കേസ്തള്ളാൻ കാരണം. ആദ്യ കുട്ടിയുടെ കേസിൽ പോലീസ് കാണിച്ച അലംഭാവമാണു രണ്ടാമത്തെ കുട്ടിയുടെ മരണത്തിനിടയാക്കിയത്. രണ്ടാമത്തെ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഒരു വർഷമായി പീഡനം നടന്നുവെന്നു പുറത്തുവന്നിട്ടും അന്വേഷണം പ്രഹസനമാക്കി. ഭരണകക്ഷിതന്നെ പോലീസിൽ പ്രതികൾക്കായി ഇടപെട്ടു. പോലീസ് തുടരന്വേഷണം നടത്തിയാലും തെളിവ് കണ്ടെത്താൻ കഴിയില്ല. കേസിലെ രാഷ്ട്രീയ ഇടപെടലുകൾ വ്യക്തമാകാനും യഥാർഥ പ്രതികൾ പിടിയിലാകാനും കേസ് സിബിഐ ഏറ്റെടുക്കണമെന്നും എംപി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞുവീണു: വി.കെ. ശ്രീകണ്ഠൻ എംപി
01:18 AM Oct 28, 2019 | Deepika.com