കരിപ്പൂരിനോടു ചിറ്റമ്മ നയം, സർച്ചാർജ് വർധന പിൻവലിച്ചത് കൊച്ചിയിൽ മാത്രം

01:18 AM Oct 28, 2019 | Deepika.com
കൊണ്ടോട്ടി: ദുബായ്, ഷാർജ മേഖലയിലേക്ക് ഉയർത്തിയ കാർഗോ സർചാർജ് വർധന കൊച്ചിയിൽ മാത്രം എയർ ഇന്ത്യ പിൻവലിച്ചു. നേരത്തെ കരിപ്പൂരിൽ നിന്നു മാത്രം ദുബായ്, ഷാർജ മേഖലയിലേക്ക് എയർഇന്ത്യ 10 രൂപ കാർഗോ സർചാർജ് ഉയർത്തിയിരുന്നു. പിന്നീട് പ്രതിഷേധത്തെ തുടർന്ന് അഞ്ച് രൂപ പിൻവലിക്കുകയും കൊച്ചി വിമാനത്താവളത്തിൽനിന്ന് കൂടിയതുക ഈടാക്കുകയും ചെയ്തിരുന്നു. ഈ നിരക്കാണ് എയർ ഇന്ത്യ കൊച്ചിയിൽ മാത്രം പിൻവലിച്ചത്. ദിവസേന 15 ടണ്‍ പഴം, പച്ചക്കറികളാണ് കരിപ്പൂരിൽനിന്ന് മാത്രം എയർ ഇന്ത്യ വിമാനങ്ങളിൽ ദുബായ്, ഷാർജ മേഖലയിലേക്ക് കയറ്റി അയക്കുന്നത്.

ഒരു കിലോ കാർഗോക്ക് ദുബായ്, ഷാർജ മേഖലയിലേക്ക് മാത്രം 43.50 രൂപയാണ് ഈടാക്കിയിരുന്നത്. ഇത് പിന്നീട് 53.50 രൂപയായി ഉയർന്നു. കരിപ്പൂരിൽ മാത്രമായിരുന്നു നിരക്ക് വർധന. ഇതിൽ പ്രതിഷേധിച്ച് കാർഗോ കയറ്റുമതി ഏജന്‍റുമാർ എയർഇന്ത്യ വിമാനങ്ങളിൽ ചരക്ക് നീക്കം നിർത്തിവച്ച് പ്രതിഷേധിച്ചു. ഇതോടെയാണ് ഉയർത്തിയ തുക അഞ്ചുരൂപയാക്കി കുറച്ചത്. ഇതോടെ കിലോക്ക് 48.50 രൂപയായി. ഈ നിരക്ക് തന്നെയായിരുന്നു കൊച്ചിയിൽനിന്നും ഇതുവരെ ഈടാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ വർധിപ്പിച്ച നിരക്ക് കൊച്ചിയിൽ മാത്രം എയർ ഇന്ത്യ പിൻവലിക്കുകയായിരുന്നു.