കൊച്ചിയിലെ വെള്ളക്കെട്ട് : കനാലിലെ തടസങ്ങൾ നീക്കാൻ പദ്ധതി

01:14 AM Oct 26, 2019 | Deepika.com
തിരുവനന്തപുരം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു സമഗ്ര പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി. കൊച്ചി നഗരസഭാ അധികൃതരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പദ്ധതി നടപ്പാക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ടു നീക്കാൻ ദുരന്ത നിവാരണ പദ്ധതി നടപ്പാക്കിയ അനുഭവമുണ്ട്. അത്തരത്തിലുള്ള മാതൃകകളുടെ അടിസ്ഥാനത്തിൽ കൊച്ചി നഗരത്തിന് പ്രത്യേകമായ പദ്ധതി രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അഥോറിറ്റി എക്സിക്യുട്ടീവ് ഉടനെ ചേരും.

വെള്ളക്കെട്ട് ഒഴിവാക്കാൻ"ഓപ്പറേഷൻ ബ്രേക്ക് ത്രൂ’ എന്ന അടിയന്തര പദ്ധതിയാണ് നടപ്പാക്കിയത്. അടുത്ത ഘട്ടം സമഗ്രമായ കർമപദ്ധതിയാണ്. മൂന്നുമാസത്തിനുള്ളിൽ ഈ പദ്ധതി പൂർത്തിയാക്കണം. ഇതു സംബന്ധിച്ച് ഹൈക്കോടതി നൽകിയ നിർദേശങ്ങൾ നടപ്പാക്കും. അതോടൊപ്പം കൊച്ചിയെ രക്ഷിക്കാനുള്ള സമഗ്ര പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കും. കനാലുകൾ സ്ഥിരമായി ശുചിയാക്കാനുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള ബൃഹദ് പദ്ധതി നിലവിലുണ്ട്. കിഫ്ബി വഴിയാണ് അത് നടപ്പാക്കുന്നത്.

ഡ്രെയിനേജ് സംവിധാനത്തിലെ തകരാറുകളാണ് കൊച്ചിയിലെ വെള്ളക്കെട്ടിന്‍റെ മുഖ്യ കാരണം. മുല്ലശേരി കനാൽ, പേരണ്ടൂർ കനാൽ, മാർക്കറ്റ് കനാൽ, ഇടപ്പള്ളി റോഡ് എന്നിവയിൽ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെട്ടതായി കാണുന്നുണ്ട്. മാലിന്യങ്ങൾ നിറഞ്ഞ ഓടകളും ഓവുചാലുകളും സമയബന്ധിതമായി ശുചീകരിക്കുന്നതിന് നഗരസഭ കർമപദ്ധതി ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വെള്ളക്കെട്ടിന്‍റെ പ്രശ്നവും നഗരസഭ ചെയ്ത കാര്യങ്ങളും മേയർ സൗമിനി ജയിൻ വിശദീകരിച്ചു. വെള്ളക്കെട്ടുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുള്ള നടപടികൾ അടിയന്തര പ്രാധാന്യം നൽകി നടപ്പാക്കാൻ യോഗത്തിൽ ധാരണയായി.

മന്ത്രി എ.സി. മൊയ്തീൻ, ചീഫ് സെക്രട്ടറി ടോം ജോസ്, തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ്, ദുരന്ത നിവാരണ അഥോറിറ്റി മെന്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.