ജേക്കബ് ജോബിനെതിരായ അച്ചടക്ക നടപടികൾ റദ്ദാക്കി

01:14 AM Oct 26, 2019 | Deepika.com
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ വഴിവിട്ട് സഹായിച്ചതായി ആരോപണമുയർന്നതിനെ തുടർന്ന് സസ്പെൻഷനിലായ തൃശൂർ സിറ്റി പോലീസ് മുൻ കമ്മീഷണർ ജേക്കബ് ജോബിനെതിരായ അച്ചടക്ക നടപടികൾ സർക്കാർ റദ്ദാക്കി.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത് കുമാറിന്‍റെ റിപ്പോർട്ടിനെ തുടർന്നാണ് അച്ചടക്ക നടപടി റദ്ദാക്കിയത്. ജേക്കബ് ജോബിനെതിരായ അച്ചടക്ക നടപടി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവും ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കി. ജേക്കബ് ജോബ് 2018 മാർച്ച് 31നു സർവീസിൽ നിന്നു വിരമിച്ചിരുന്നു.

തൃശൂർ ശോഭാ സിറ്റിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നിസാമുമായി അന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബ് അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തിയ സംഭവം വിവാദമായിരുന്നു. ആരോപണത്തെ തുടർന്ന് സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശ പ്രകാരം ജേക്കബ് ജോബിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

ഇതിനു ശേഷം സംഭവത്തിൽ താൻ കുറ്റക്കാരനല്ലെന്നും അതിനാൽ അച്ചടക്ക നടപടികളിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് രേഖാമൂലം വിശദീകരണം നൽകി. എന്നാൽ, വിശദീകരണം തൃപ്തികരമല്ലെന്നു പറഞ്ഞ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് അന്വേഷണച്ചുമതല തൃശൂർ റേഞ്ച് ഐജി എം.ആർ അജിത്കുമാറിനെയും അനൂപ് കുരുവിള ജോണിനേയും ഏൽപ്പിച്ചു.

അന്വേഷണത്തിൽ ആരോപണങ്ങൾ വസ്തുതകൾക്കു നിരക്കാത്തതാണെന്നും, നിസാം കേസ് കൈകാര്യം ചെയ്യുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥനായ ജേക്കബ് ജോബ് അനിതരസാധാരണമായ ജാഗ്രതയും മികവും പുലർത്തിയിട്ടുണ്ടെന്നും കണ്ടെത്തി. ജേക്കബ് ജോബിനെതിരായി ഉയർന്ന ആരോപണങ്ങളെ സ്ഥിരീകരിക്കുന്നതൊന്നും അന്വേഷണത്തിൽ കണ്ടെത്താനായില്ല. അതിനാൽ അദ്ദേഹത്തിനെതിരായ അച്ചടക്ക നടപടി റദ്ദാക്കുകയാണെന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.