തിരുവനന്തപുരം: റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബർ 31നു മുന്പ് പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി ജി.സുധാകരൻ. ഒക്ടോബർ 31-ന് മുന്പായി തീർക്കാനാണു നിർദേശം.
മഴ കാരണം മൂന്നു മാസമായി അറ്റകുറ്റപ്പണികൾ വേണ്ടത്ര വേഗത്തിൽ നടത്താനായി ല്ലെന്നു പൊതുമരാമത്ത് നിരത്തുവിഭാഗം ചീഫ് എൻജിനിയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സമയം നീട്ടി നൽകിയത്.
അറ്റകുറ്റപ്പണികൾക്കായി 500 കോടി രൂപ ഓഗസ്റ്റിൽ അനുവദിച്ചു. കേടുപാടുകൾ കുറഞ്ഞ മണ്ഡലങ്ങളിൽ തുക കുറവാണ് അനുവദിച്ചിട്ടുള്ളത്. അറ്റകുറ്റപ്പണികളുടെ കരാർ ഏറ്റെടുക്കുന്നതിനു വിമുഖത കാണിക്കുന്ന കരാറുകാരുടെ ലൈസനസ് റദ്ദാക്കും. നവംബർ രണ്ടാംവാരം മുതൽ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട പരിശോധന ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
റോഡ് അറ്റകുറ്റപ്പണികൾ ഡിസംബർ 31ന് മുന്പ് തീർക്കും: മന്ത്രി സുധാകരൻ
11:37 PM Oct 23, 2019 | Deepika.com