കൊച്ചി: മരടിലെ 38 ഫ്ളാറ്റ് ഉടമകൾക്കു കൂടി സുപ്രീംകോടതി നിയോഗിച്ച സമിതി നിശ്ചയിച്ച നഷ്ടപരിഹാരം അനുവദിച്ചു. 6.98 കോടി രൂപയാണ് 38 ഉടമകൾക്കായി നൽകുക. ഫ്ളാറ്റ് ഉടമകളുടെ അക്കൗണ്ടിൽ ഉടൻ തുക നിക്ഷേപിക്കും. ആകെ 141 ഉടമകൾക്കാണ് ജസ്റ്റീസ് ബാലകൃഷ്ണൻ നായർ സമിതി നഷ്ടപരിഹാരത്തിനായി ഇതുവരെ ശിപാർശ നൽകിയത്. ബാങ്ക് അക്കൗണ്ട് അടക്കമുള്ള രേഖകൾ സമർപ്പിക്കുന്പോൾ അവശേഷിക്കുന്നവർക്കുകൂടി നഷ്ടപരിഹാരം നൽകും. 86 ഉടമകൾ ഇപ്പോഴും നഷ്ടപരിഹാരത്തിനായി സമിതിയെ സമീപിച്ചിട്ടില്ല.
ഫ്ളാറ്റ് നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആൽഫ വെഞ്ചേഴ്സ് ഡയറക്ടർ ജെ. പോൾ രാജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് കൗസർ എടപ്പഗത്താണ് ജാമ്യാപേക്ഷ തള്ളിയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ അറസ്റ്റിൽനിന്ന് ഒഴിവായി കിട്ടുന്നതിനാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.
മരടിലെ 38 ഫ്ളാറ്റുടമകൾക്കു കൂടി നഷ്ടപരിഹാരം
12:51 AM Oct 23, 2019 | Deepika.com