തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് നടന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനത്തിൽ കുറവ്. അരൂർ മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 80.47 ശതമാനം. ഏറ്റവും കുറവ് എറണാകുളത്ത് 57.89 ശതമാനം. കഴിഞ്ഞ ലോക്സഭ നിയമസഭാ തെരഞ്ഞെടുപ്പുകളെ താരതമ്യപ്പെടുത്തിയാൽ എറണാകുളത്തും വട്ടിയൂർക്കാവിലും പോളിംഗ് ശതമാനത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. മഞ്ചേശ്വരം -74.67 ശതമാനം, കോന്നി- 71 ശതമാനം, വട്ടിയൂർക്കാവ് -62.66 ശതമാനം എന്നിങ്ങനെയാണു പോളിംഗ്. അഞ്ചിടത്തും കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ വോട്ടിംഗ് കുറഞ്ഞു. വ്യാഴാഴ്ചയാണു വോട്ടെണ്ണൽ.
എറണാകുളത്ത് മഴ റോഡുകളെയും പോളിംഗ് സ്റ്റേഷനുകളെയും വെള്ളത്തിലാഴ്ത്തി. വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്നു വരെ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടെങ്കിലും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ആവശ്യം തള്ളി.
കൂടുതൽ പോളിംഗ് അരൂരിൽ, കുറവ് എറണാകുളത്ത്
11:44 PM Oct 21, 2019 | Deepika.com