പാലാ: പാലാ - തൊടുപുഴ റോഡിൽ അന്തീനാടിനു സമീപമുണ്ടായ വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. വേഴാങ്ങാനം പുരയിടത്തിൽ ജോയി- മിനി ദന്പതികളുടെ മകൻ ഒൗസേപ്പച്ചൻ (19)ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30ടെ അന്തീനാട് അന്പലത്തിനു സമീപം ഒൗസേപ്പച്ചൻ ഓടിച്ച സ്കൂട്ടർ പിക്കപ്പിനു പിന്നിൽ ഇടിക്കുകയായിരുന്നു. കൊല്ലപ്പള്ളി പെട്രോൾ പന്പിൽനിന്ന് ഇന്ധനം നിറച്ച ശേഷം തിരികെ വേഴങ്ങാനത്തെ വീട്ടിലേക്കു പോകുന്പോഴാണ് അപകടം. നാട്ടുകാർ ഉടൻതന്നെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പാലാ പോളിടെക്നിക് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയാണ് ഒൗസേപ്പച്ചൻ.
സംസ്കാരം ഇന്ന് നാലിന് വേഴാങ്ങാനം സെന്റ് ജോസഫ്സ് നവനസ്രേത്ത് പള്ളിയിൽ. അമ്മ: മിനി കൈനകരി അത്തിക്കര കുടുംബാംഗം. സഹോദരങ്ങൾ: അമല അരുണ്‍ പാലക്കുന്നേൽ (പ്രവിത്താനം), മാർട്ടിൻ, ആന്റോ.
പിക്കപ്പിൽ സ്കൂട്ടറിച്ച് വിദ്യാർഥി മരിച്ചു
12:46 AM Oct 21, 2019 | Deepika.com