കോട്ടയം: രാഷ്ട്രീയ അതിപ്രസരം സർവകലാശാലാഭരണത്തിന്റെ എല്ലാ തലങ്ങളിലും കടന്നുകയറിയതിന്റെ പ്രത്യാഘാതം ഇപ്പോഴത്തെ വീഴ്ചകൾക്കു പിന്നിലുണ്ടെന്നു വ്യക്തം. അതാത് കാലത്തെ സർക്കാരിന്റെ നോമിനികളാണ് സെനറ്റിലും സിൻഡിക്കറ്റിലും അക്കാദമിക് കൗണ്ലിലുമൊക്കെ വരിക. വൈസ് ചാൻസിലറുടേതുൾപ്പെടെ സർവകലാശാലയിലെ പ്രധാന ഓഫീസുകളുടെ നിയന്ത്രണത്തിൽ താൽപര്യക്കാരുണ്ടാവാം.
ദിവസം 300 ഫയലുകളോളം വൈസ് ചാൻസിലർ ഒപ്പുവയ്ക്കേണ്ടിവരും. തിരക്കിനിടെ, നിയമവും ചട്ടവും അടിസ്ഥാനമാക്കി വായിച്ചുനോക്കാതെ രേഖകൾ ഒപ്പുവയ്ക്കുന്ന സാഹചര്യമുണ്ടാകാം. രാഷ്ട്രീയ പിൻബലമുള്ള സിൻഡിക്കറ്റ് അംഗങ്ങൾ വലിയ സമ്മർദം ചെലുത്തുക പതിവാണ്. മാറ്റിവയ്ക്കുകയോ തിരസ്കരിക്കുകയോ നിയമബന്ധിതമായി പുനരാലോചന നടത്തുകയോ ചെയ്യേണ്ട ഫയലുകൾ പലതുണ്ടാകും.
സർവകലാശാലാ ഭരണത്തിലും രാഷ്ട്രീയം
11:26 PM Oct 18, 2019 | Deepika.com