കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിയുമായി അഞ്ചുവര്‍ഷമായി സൗഹൃദത്തിലുള്ള ബിഎസ്എന്‍എല്‍ ജീവനക്കാരന് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി സൂചന. അന്വേഷണസംഘം ജോളിയെ അറസ്റ്റ്ചെയ്തതിനു ശേഷമാണ് ഇദ്ദേഹം തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതെന്നാണ് സംശയിക്കുന്നത്.
ജോലി ആവശ്യാര്‍ഥം ഇദ്ദേ ഹം കോയമ്പത്തൂരിലായിരുന്നു ഉണ്ടായിരുന്നത്. ഇതിനിടെയാണ് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതെന്നും കരുതു ന്നു. കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യംചെയ്തതിനു തൊട്ടുപിന്നാലെയും ഇദ്ദേ ഹം തമിഴ്നാട്ടിലേക്കാണ് പോയത്. കൊലപാതക പരമ്പര കേസിലെ രണ്ടാംപ്രതി മാത്യുവിന് പൊട്ടാസ്യം സയനൈഡ് നല്കിയ ജ്വല്ലറി ജീവനക്കാരനായ പ്രജുകുമാര്‍ സയനൈഡ് വാങ്ങിയത് കോയമ്പത്തൂരില്നിന്നായിരുന്നുവെന്ന് പറയപ്പെടുന്നു.
ജോളിയെയും പ്രജുകുമാറിനെയും സയനൈഡ് വാങ്ങിയ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്താൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നു.
പ്രജുകുമാറുമായി ആറു വര്‍ഷത്തെ പരിചയമേയുള്ളു എന്നാണ് ജോളിക്ക് സയനൈഡ് കൈമാറിയ എം.എസ്. മാത്യുവിന്റെ മൊഴി. ഇത് ശരിയാണെങ്കില്‍ ആദ്യത്തെ മൂന്നു മരണങ്ങള്‍ക്കും ഒടുവിലത്തെ രണ്ട് മരണങ്ങള്‍ക്കും ഹേതുവായ സയനൈഡ് മറ്റാരെങ്കിലും ജോളിക്ക് നല്‍കിയതായാണ് പോലീസ് സംശയിക്കുന്നത്. എം.എസ്. മാത്യു സയനൈഡ് കൈമാറിയതിനുശേഷമാണ് പിതൃസഹോദരനായ മഞ്ചാടിയില്‍ എം.എം. മാത്യു സയനൈഡ് ഉള്ളിൽച്ചെന്ന് മരിച്ചത്. തേനിയില്നിന്നോ കോയമ്പത്തൂരില്‍നിന്നോ ചിലരുടെ സഹായത്തോടെ ജോളി സയനൈഡ് വാങ്ങിയിട്ടുണ്ടാകാം എന്നാണ് സംശയിക്കു
ന്നത്.
തെളിവ് നശിപ്പിച്ചതായി സൂചന
12:38 AM Oct 18, 2019 | Deepika.com