തെരുവുനായ വീട്ടമ്മയുടെ തല കടിച്ചുപൊട്ടിച്ചു

11:26 PM Oct 17, 2019 | Deepika.com
പരിയാരം: തെരുവ് നായയുടെ ആക്രമണത്തിൽ വീട്ടമ്മയുടെ തലയോട് തകർന്നു. വെള്ളോറ കോയിപ്രയിലെ മുരിക്കാൽ ഹൗസിൽ എം. അശോകന്‍റെ ഭാര്യ മീനാക്ഷിയെ (62) യാണ് തെരുവ് നായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മീനാക്ഷിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ മുറ്റമടിച്ചുകൊണ്ടിരിക്കെയാണ് പിന്നിലൂടെ വന്ന നായ ആദ്യം മീനാക്ഷിയുടെ കൈയിൽ കടിച്ചത്.

അപ്രതീക്ഷിത ആക്രമണത്തിൽ തറയിലേക്കു വീണ മീനാക്ഷിയുടെ തലയിലും നായ കടിച്ചു. മീനാക്ഷിയുടെ കരച്ചിൽ കേട്ട് വീട്ടുകാരെത്തിയാണ് നായയെ ഓടിച്ചത്. അബോധാവസ്ഥയിലായ മീനാക്ഷിയെ ഉടൻ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു. തലയോടിന്‍റെ ഒരു ഭാഗം അടർന്ന് തൂങ്ങിയനിലയിലായിരുന്നതിനാൽ ആ ഭാഗം നീക്കംചെയ്തു തുന്നിക്കെട്ടി. എന്നാൽ തലയോടിലെ മുറിവ് ഉണങ്ങാത്തതിനാൽ വേദനയും ക്ഷീണവും വർധിച്ച മീനാക്ഷിയെ ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.

കടുത്ത സാമ്പത്തിക പ്രയാസം അനുഭവപ്പെടുന്നതിനാൽ എങ്ങനെ ചികിത്സ തുടരുമെന്ന ആശങ്കയിലാണ് വീട്ടുകാർ. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽത്തന്നെ ഭാരിച്ച തുക ചെലവായിട്ടുണ്ട്. പഞ്ചായത്ത് അധികൃതരെയും വനംവകുപ്പിനെയും സമീപിച്ചെങ്കിലും സാമ്പത്തികസഹായം ചെയ്യാനാകില്ലെന്ന നിലപാടിലായിരുന്നു. എന്നാൽ, മീനാക്ഷിയുടെ ദയനീയാവസ്ഥ മാധ്യമങ്ങളിൽ വാർത്തയായതോടെ എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡന്‍റ് കെ.സത്യഭാമ ഇന്നലെ ആശുപത്രിയിലെത്തി അടിയന്തര സഹായമായി 5000 രൂപ നൽകി. തുടർചികിത്സയ്ക്കുള്ള കാര്യങ്ങൾ പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് തീരുമാനിക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു.