കൊച്ചി: തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂരമർദനത്തെത്തുടർന്ന് ഏഴു വയസുകാരൻ മരിച്ച കേസിൽ തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതിയായ അമ്മ ഹൈക്കോടതിയെ സമീപിച്ചു.
തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദാണ് ഏഴു വയസുകാരനെ കൊലപ്പെടുത്തിയത്. അമ്മയ്ക്ക് ഈ സംഭവത്തിൽ പങ്കുണ്ടെന്നു കണ്ടതോടെ പോലീസ് ഇവരെ പ്രതി ചേർത്തിരുന്നു. കുറ്റകൃത്യത്തിൽ പങ്കാളിയല്ലെന്നിരിക്കെ തനിക്കെതിരായ കേസ് നടപടികൾ റദ്ദാക്കണമെന്നാണു ഹർജിയിലെ ആവശ്യം.
കഴിഞ്ഞ മാർച്ച് 28നാണ് അരുണ്‍ ആനന്ദിന്റെ മർദനത്തെ തുടർന്നു തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഏപ്രിൽ ആറിന് കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. ഈ കുട്ടിയുടെ സഹോദരനെ അരുണ്‍ ആനന്ദ് ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും പോലീസ് കണ്ടെത്തിയിരുന്നു.
ഏഴു വയസുകാരന്റെ കൊലപാതകം; കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി ഹർജി നൽകി
01:46 AM Oct 15, 2019 | Deepika.com