മരട്: കോടതി ഉത്തരവു നടപ്പാക്കുന്നതിന്റെ ഭാഗമായി ഫ്ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടി തുടങ്ങി. കരാർ ഏറ്റെടുത്ത കമ്പനികൾ ഇന്നലെ ഫ്ളാറ്റ് സമുച്ചയങ്ങളിലെത്തി പരിശോധനകൾ നടത്തി.
മുംബൈയിലെ എഡിഫൈസ് എൻജിനിയറിംഗ് കമ്പനി രണ്ടു ഫ്ളാറ്റുകൾ പരിശോധിച്ചു. കെട്ടിടങ്ങളിലെ ജനാലകൾ, പൈപ്പുകൾ തുടങ്ങിയവയെല്ലാം അഴിച്ചുമാറ്റുന്ന ജോലികൾ ഇന്നു തുടങ്ങും. പൊളിക്കുന്നതിനു മുന്നോടിയായി ഫ്ളാറ്റുകളുടെ ചെറുമാതൃകകൾ നിർമിച്ച ശേഷം പൊളിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കി സർക്കാരിനു സമർപ്പിക്കും.
ഡിസംബർ അവസാനമോ ജനുവരി ആദ്യവാരമോ തീരുമാനിക്കുന്ന നിശ്ചിത ദിവസങ്ങളിലായിരിക്കും നിയന്ത്രിത സ്ഫോടനങ്ങൾ നടത്തുക. പൊളിക്കൽ നടപടികൾ 90 ദിവസത്തിനകം പൂർത്തിയാക്കും. തുടർന്ന് അവശിഷ്ടങ്ങൾ പ്രദേശങ്ങളിൽനിന്നു നീക്കം ചെയ്യുന്നതോടെയായിരിക്കും നടപടിക്രമം പൂർത്തിയാവുക. ഈ മാസം 25ന് നടപടികളെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ട് സുപ്രീംകോടതിക്കു മുമ്പിൽ സമർപ്പിക്കും.
കമ്പനികൾ ഫ്ളാറ്റുകൾ പരിശോധിച്ചു
01:33 AM Oct 14, 2019 | Deepika.com