കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിക്ക് അഞ്ചു പേരുടെ മരണത്തിലുള്ള പങ്കിനെക്കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്ന് രണ്ടാംപ്രതി മഞ്ചാടിയിൽ എം.എസ്. മാത്യുവെന്ന ഷാജിയുടെ മൊഴി.
"കൊലപാതക പരമ്പരയിൽ ആദ്യം അന്നമ്മ കൊല്ലപ്പെട്ടതിനു പിന്നിൽ ജോളി ആയിരുന്നെന്ന് അറിയില്ലായിരുന്നു. എന്നാൽ പൊന്നാമറ്റം ടോം തോമസ്, മകൻ റോയ് തോമസ്, തന്റെ പിതൃസഹോദരൻ മഞ്ചാടിയിൽ മാത്യു, ഷാജുവിന്റെ മകൾ ആൽഫൈൻ, ഭാര്യ സിലി എന്നിവരെ സയനൈഡ് നൽകി കൊലപ്പെടുത്തിയ വിവരം ജോളി എന്നോടു പറഞ്ഞിട്ടുണ്ട്.
ജോളിയുമായുള്ള ബന്ധം തുടരുന്നതിനായാണ് ഇക്കാര്യം പുറത്തു പറയാതിരുന്നത്. എനിക്ക് സയനൈഡ് കൈമാറിയ പ്രജുകുമാറുമായി ആറു വർഷത്തെ പരിചയമേ ഉള്ളൂ'- മാത്യു മൊഴി നൽകി.
മഞ്ചാടിയിൽ മാത്യു, ആൽഫൈൻ, സിലി എന്നിവർ ആറു വർഷത്തിനകമാണ് കൊല്ലപ്പെട്ടത്. അതിനാൽ ടോം തോമസ്, റോയ് തോമസ് എന്നിവരെ കൊലപ്പെടുത്താൻ മറ്റാരെങ്കിലും സയനൈഡ് നൽകിയോ എന്നത് അന്വേഷിക്കും. മാത്യുവിന്റെ മൊഴി പോലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല.
ജോളിയുടെ പങ്ക് അറിയാമായിരുന്നു: എം.എസ്. മാത്യു
12:49 AM Oct 12, 2019 | Deepika.com