കൊയിലാണ്ടി/ കട്ടപ്പന:കൂടത്തായി ദുരൂഹമരണ പരമ്പരയുമായി ബന്ധപ്പെട്ട് കട്ടപ്പനയിലെ ജോത്സ്യന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കുന്നു. കട്ടപ്പന കേന്ദ്രീകരിച്ചുള്ള ജ്യോതിഷ രത്നം രാധാകൃഷ്ണനെക്കുറിച്ചാണ് അന്വേഷണം. മരിച്ച റോയ് തോമസ് ധരിച്ചിരുന്ന തകിടിലൂടെ വിഷം ശരീരത്തിനുള്ളിലെത്താന്‍ സാധ്യതയുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണസംഘം. കൂടത്തായി സംഭവം വാർത്തകളിൽ നിറഞ്ഞതോടെ ജോത്സ്യൻ മുങ്ങിയിരിക്കയാണ്.
തകിട് നല്കിയ ജോത്സ്യന്റെ വിലാസവും പൊതിയും റോയിയുടെ പാന്റ്സിന്റെ പോക്കറ്റിലുണ്ടായിരുന്നു. കൂടാതെ റോയി തോമസ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മുറിയില്‍നിന്നു നിരവധി തകിടുകളും ദുര്‍മന്ത്രവാദത്തിനുപയോഗിക്കുന്ന സാധനങ്ങളും കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്ന കോടഞ്ചേരി പോലീസാണ് ഇവ കണ്ടെത്തിയത്. ഇതു പിന്നീട് പോലീസില്‍നിന്ന് ജോളി തിരിച്ചു വാങ്ങി. ഈ പൊതിയിലുള്ള പൊടിയാണ് ഷാജുവിന്റെ ഭാര്യയായ സിലിക്ക് നല്‍കിയതെന്ന് ജോളി മൊഴി നല്‍കിയിരുന്നു.
കൂടത്തായി ദുരൂഹമരണ പരമ്പര: ജ്യോത്സ്യനെത്തേടി അന്വേഷണ സംഘം; ഒളിവിലെന്നു സൂചന
01:08 AM Oct 10, 2019 | Deepika.com