കൂടത്തായി കൊലപാതക പരമ്പര: മൊബൈൽ ടവര്‍ ഡംപ് പരിശോധന തുടങ്ങി

01:09 AM Oct 09, 2019 | Deepika.com
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ ടവർ ഡംപ് പരിശോധനയില്‍ പ്രതീക്ഷയർപ്പിച്ച് അന്വേഷണസംഘം. പോലീസിന്‍റെ സംശയനിഴലിലുള്ളവർക്കു മുഖ്യപ്രതി ജോളിയുമായുള്ള ബന്ധത്തക്കുറിച്ച് അറിയുന്നതിനാണ് ഈ പരിശോധന.

ഏത് മൊബൈൽ ടവറിനു കീഴിലാണ് ജോളി ഏറ്റവും കൂടുതൽ സമയം ഫോണ്‍ ഉപയോഗിച്ചതെന്നാണ് പരിശോധിക്കുന്നത്. വീടിനു സമീപത്തുള്ള ടവറില്‍നിന്ന് കുറെ വിവരങ്ങൾ വ്യക്തമായിട്ടുണ്ട്. കൂടാതെ ഇതേ ടവറിനു കീഴില്‍ അന്വേഷണസംഘം സംശയിക്കുന്ന മറ്റാരെങ്കിലും എത്തിയിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്. ജോളിയുടെ മൊബൈലില്‍‌നിന്ന് സംശയിക്കുന്നവരുടെ ഫോണിലേക്കുള്ള വിളികളുടെ വിവരങ്ങളും (കോള്‍ ഡീറ്റെയില്‍ റിപ്പോര്‍ട്ട്) അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

വീടിനും അതിന്‍റെ പരിസരത്തും എന്‍ഐടിക്കു സമീപത്തുമുള്ള മൊബൈൽ ടവറുകളില്‍ രേഖപ്പെടുത്തിയ ഫോൺവിളികളാണ് പരിശോധിച്ചുവരുന്നത്. ഒരു ദിവസംതന്നെ ലക്ഷക്കണക്കിന് ഫോണ്‍വിളികളാണ് ഒരു ടവറിനു കീഴില്‍ രേഖപ്പെടുത്തുന്നത്. ഓരോ സര്‍വീസ് പ്രൊവൈഡര്‍മാരുടെയും ടവറുകളില്‍നിന്നുള്ള വിവരങ്ങൾ ശേഖരിക്കും.

ശേഖരിച്ച വിവരങ്ങളില്‍നിന്ന് ജോളിയുടെയും മറ്റു സംശയിക്കപ്പെടുന്നവരുടെയും വിവരങ്ങള്‍ കണ്ടെത്തി ചോദ്യംചെയ്യല്‍ തുടരും. സംശയമുനയിലുള്ള നിരവധിപേർ ജോളിയുമായി ഫോണിലും നേരിട്ടും ബന്ധപ്പെട്ടതിന്‍റെ ചാർട്ട് ക്രൈംബ്രാഞ്ച് തയാറാക്കി. ചോദ്യംചെയ്യാനായി ഇവർക്ക് നോട്ടീസ് നൽകിത്തുടങ്ങിയിട്ടുണ്ട്.