ഹീനകൃത്യത്തെ മതവുമായി ബന്ധിപ്പിക്കുന്നത് അനുചിതം: ഇടവക നേതൃത്വം

12:44 AM Oct 09, 2019 | Deepika.com
കോഴിക്കോട്: കൂടത്തായി കൊലപാതക കേസുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ ജാഗ്രതപാലിക്കണമെന്ന് കൂടത്തായി, കോടഞ്ചേരി ഇടവക നേതൃത്വം.

സമൂഹമാധ്യമങ്ങളിലും മറ്റും പ്രത്യേക മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്ന സന്ദര്‍ഭത്തിലാണ് വിശദീകരണം. ജോളി എന്ന സ്ത്രീ കഴിഞ്ഞ 20 വര്‍ഷമായി മതാധ്യാപികയായിരുന്നുവെന്നും പള്ളി ഭക്തസംഘടകളിൽ നിലവിൽ ഭാരവാഹിയാണെന്നുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ സത്യമല്ല. ദിവസവും പള്ളിതിരുകര്‍മങ്ങളില്‍ സംബന്ധിക്കുന്ന വ്യക്തിയാണെന്നും സ്ഥിരമായി ധ്യാനങ്ങള്‍ കൂടാറുണ്ടെന്നുമുള്ള പ്രചാരണവും ശരിയല്ലെന്ന് ഇടവക നേതൃത്വം വ്യക്തമാക്കി. പള്ളിതിരുകര്‍മങ്ങളിലെ നിത്യപങ്കാളിയായോ, മതാധ്യാപികയായോ ജോളിയെ ചിത്രീകരിക്കുന്നത് വ്യാജമാണെന്നും മുതലടെുപ്പിനുള്ള ശ്രമമാണ് വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിനു പിന്നിലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഇവർ നടത്തിയെന്നു പറയപ്പെടുന്ന കൊടുംക്രൂരതകള്‍ക്ക് കത്തോലിക്കാ സഭയോ, സഭാ അധികാരികളോ, ഇടവകവികാരിമാരോ, ഇടവകാംഗങ്ങളോ സമാധാനം ബോധിപ്പിക്കേണ്ട കാര്യമില്ല. മനുഷ്യത്വത്തിനെതിരേ ചെയ്യുന്ന ഹീനകൃത്യങ്ങള്‍ മതത്തിന്‍റെയും ജാതിയുടേയും പേരില്‍ ചര്‍ച്ചയാക്കപ്പെടുന്നത് വളരെ അപകടകരമായ പ്രവണതയാണ്. ഇത്തരം കുറ്റവാളികള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാനും അത്തരക്കാര്‍ നിയമത്തിന്‍റെ പിടിയില്‍നിന്നു രക്ഷപ്പെടാതിരിക്കാനുമാണ് എല്ലാവരും സഹകരിക്കേണ്ടത്.

കൂടത്തായി, കോടഞ്ചേരി ഇടവകാംഗങ്ങളും പൊതു സമൂഹവും അപ്രകാരംതന്നെയാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. ഈ സ്ത്രീ പള്ളിയില്‍ വരികയും പൊതുവായിട്ടുള്ള ആചാരാനുഷ്ഠാനങ്ങളില്‍ അവരുടെ സൗകര്യത്തിനനുസരിച്ച് പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. സമൂഹത്തില്‍ മാന്യയായി പ്രത്യക്ഷപ്പെടാന്‍ അവര്‍ വിശ്വാസത്തെ ഉപയോഗിച്ചു എന്നു മാത്രം. മറ്റുവിശ്വാസികളില്‍നിന്നു വ്യത്യസ്തമായി അവര്‍ ഒരു പ്രത്യേക പദവിയോ ജോലിയോ ഒന്നും കൂടത്തായി ഇടവകയില്‍ നിര്‍വഹിച്ചിട്ടില്ല.

അവരുമായി ബന്ധപ്പെട്ട എല്ലാവരേയും കബളിപ്പിച്ചുകൊണ്ട് 20 വര്‍ഷം നാനാജാതി മതസ്ഥര്‍ക്കിടയില്‍ യാതൊരു സംശയവും സൃഷ്ടിക്കാതെ ജീവിക്കാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്നത് എല്ലാവരേയും ഭയപ്പെടുത്തുന്നതാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.