ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് വിടവാങ്ങിയിട്ട് കാൽനൂറ്റാണ്ട്: തലസ്ഥാനം നാളെ ആദരാഞ്ജലികൾ അർപ്പിക്കും

11:51 PM Oct 08, 2019 | Deepika.com
തിരുവനന്തപുരം: നീണ്ട 41 വർഷം തലസ്ഥാനത്തിന്‍റെ ആത്മീയ തേജസും തിരുവനന്തപുരം ആർച്ച് ബിഷപ്പുമായിരുന്ന ബനഡിക്ട് മാർ ഗ്രിഗോറിയോസ് വിടവാങ്ങിയിട്ട് നാളെ 25 വർഷം പൂർത്തിയാകുന്നു.

1994 ഒക്ടോബർ 10-നാണ് മാർ ഗ്രിഗോറിയോസ് കാലംചെയ്തത്. നാളെരാവിലെ ഏഴിനു പട്ടം കത്തീഡ്രൽ ദൈവാലയത്തിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ കാർമികത്വത്തിൽ ആഘോഷമായ സമൂഹബലിയും തുടർന്ന് കബറിടത്തിൽ അനുസ്മരണ പ്രാർഥനയും നടക്കും.

രാവിലെ 8.30-ന് നഗരത്തിലെ നാനാതുറയിലുള്ള പ്രമുഖർ കബറിടത്തിൽ ആദരാഞ്ജലികൾ അർപ്പിക്കും. ഇന്ന് വൈകിട്ട് നാലാഞ്ചിറയിൽനിന്ന് കബറിടത്തിലേക്ക് ശാന്തിയാത്ര നടക്കും. മലങ്കര കാത്തലിക് അസോസിയേഷൻ തിരുവനന്തപുരം മേജർ അതിരൂപതാ സമിതി നേതൃത്വം നൽകും.

മാർ ഈവാനിയോസ് കോളജിന്‍റെ പ്രഥമ പ്രിൻസിപ്പൽ, ആർച്ച്ബിഷപ്, കെസിബിസി, സിബിസിഐ അധ്യക്ഷൻ, സാന്പത്തിക, കാർഷിക വിദഗ്ധൻ, സംരംഭകൻ, പ്രകൃതി സ്നേഹി എന്നിങ്ങനെ അറിയപ്പെടുന്ന ബനഡിക്ട് മാർ ഗ്രിഗോറിയോസ് മനുഷ്യസമൂഹത്തിന്‍റെ ദാരിദ്ര്യം അകറ്റാൻ നിരവധി സംരംഭങ്ങൾക്കു തുടക്കംകുറിച്ചു.

ചെഷയർ ഹോം അടക്കം നിരവധി ജീവകാരുണ്യസംരംഭങ്ങൾക്ക് കാരണക്കാരനായി. മാഞ്ചിയം, സുബാബൂൾ തുടങ്ങിയ മരങ്ങൾ കേരളത്തിന് പരിചയപ്പെടുത്തി. മതമൈത്രിയുടെ ശക്തമായ വക്തവായിരുന്നു ബനഡിക്ട് മാർ ഗ്രിഗോറിയോസ്. ചാലയിലും പൂന്തുറയിലും വർഗീയ കലാപങ്ങൾ ഉണ്ടായപ്പോൾ സർക്കാരിന്‍റെ താൽപര്യപ്രകാരം സമാധാനയാത്രകൾക്കു നേതൃത്വം നൽകി.