സര്‍ക്കാര്‍ സംവിധാനം നോക്കുകുത്തി; ആരോഗ്യ ഇൻഷ്വറന്‍സിനായുള്ള പരിശോധന സ്വകാര്യ ലാബിൽ

01:07 AM Oct 07, 2019 | Deepika.com
കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്‍റെ സംരംഭമായ ഹിന്ദ്‌ ലാബ്സ് ഡയഗ്നോസ്റ്റിക് സെന്‍ററിനെ ആരോഗ്യ ഇൻഷ്വറൻസില്‍ നിന്ന് ഒഴിവാക്കുന്നതായി പരാതി.

ഇതു മൂലം ഗുണഭോക്താക്കളായ രോഗികള്‍ക്ക് പുറത്തെ സഹകരണസംഘ ലാബിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇതില്‍പലതും രാഷ്‌ട്രീയപാര്‍ട്ടി നേതാക്കളുമായും ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുള്ളവര്‍ നടത്തുന്നതാണ്.

നിലവില്‍ ആരോഗ്യ ഇൻഷ്വറ ൻസില്‍ ഉള്‍പ്പെടുന്ന രോഗികള്‍ക്ക് റോഡ് മുറിച്ചു കടന്ന് ലാബിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ആശുപത്രിക്കുള്ളിലെ ലാബുകളിലുള്ളതിനേക്കാള്‍ അധികനിരക്കാണ് പരിശോധനയ്ക്കു സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത്.

സര്‍ക്കാര്‍ പദ്ധതികളുടെ ആദ്യപരിഗണന ആശുപത്രിക്കുള്ളിലെ ലാബുകള്‍ക്ക് കൊടുക്കണമെന്ന ചട്ടംപോലും കാറ്റില്‍ പറത്തിയാണിത്. ഇത് സ്വകാര്യ ലാബും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ധാരണയുടെ ഭാഗമാണെന്നാണ് ആരോപണം.

ഓരോ വര്‍ഷവും ഇ ടെന്‍ഡര്‍ വഴി തെരെഞ്ഞെടുക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായ ഇൻഷ്വറൻസില്‍ സേവനദാതാക്കള്‍ക്കാണ് പദ്ധതി നിര്‍വഹണ ചുമതല നല്‍കുന്നത്. എന്നാല്‍ ഇത്തവണ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഹിന്ദ്‌ലാബ്സിനെ ഉള്‍പ്പെടുത്താതെ പുറത്തെ സ്വകാര്യ സ്ഥാപനത്തിന് നല്‍കുകയായിരുന്നു. കൂടാതെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ടെന്‍ഡര്‍ പോലും വിളിക്കാതെ ഇതേ ലാബിനെ തെരഞ്ഞെടുക്കുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനമായിട്ടു കൂടി എന്തുകൊണ്ടാണ് ഹിന്ദ്‌ ലാബ്സിനെ പരിഗണിക്കാത്തതെന്ന് വ്യക്തമല്ല. ലാബുകളില്‍ വലിയ തിരക്കനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് മെഡിക്കല്‍ കോളജുകളില്‍ ഹിന്ദ്‌ലാബ്സിന്‍റെ ലബോറട്ടറികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പെട്ടെന്ന് പരിശോധനഫലം ലഭിക്കാനും തിരക്ക് ഒഴിവാക്കാനും സ്വകാര്യമേഖലയിലെ ചൂഷണം തടയാനും രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ കൃത്യതയാര്‍ന്ന സേവനം ലഭിക്കാനുമാണ് ഹിന്ദ്‌ലാബ്സ് ലബോറട്ടറികള്‍ മെഡിക്കല്‍കോളജില്‍ തുടങ്ങിയത്.

കുറഞ്ഞ നിരക്കില്‍ ലബോറട്ടറി പരിശോധനകളും അത്യാധുനിക അള്‍ട്രാസൗണ്ട് സ്കാന്‍ തുടങ്ങിയ സംവിധാനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബില്‍നിന്ന് ലഭ്യമാണ്. എന്നാല്‍ പലപ്പോഴും ഡോക്ടര്‍മാരും ജീവനക്കാരും നിര്‍ദേശിക്കുന്ന ലാബുകളില്‍ പോകേണ്ട അവസ്ഥയാണ് പാവപ്പെട്ട രോഗികള്‍ക്കുള്ളത്. ഇവിടെനിന്നു പരിശാധിച്ചഫലം മാത്രമേ ആരോഗ്യഇൻഷ്വറൻസിനായി പരിഗണിക്കൂവെന്നും ചിലര്‍ തെറ്റായി പറഞ്ഞു പരത്തുന്നുണ്ട്.