മന്ത്രി ജി. സുധാകരൻ പരാമർശം പിൻവലിച്ചു മാപ്പു ചോദിക്കണം: ചെന്നിത്തല

01:07 AM Oct 07, 2019 | Deepika.com
തുറവൂർ: അരൂർ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ പൂതന പദപ്രയോഗം നടത്തിയ മന്ത്രി ജി.സുധാകരൻ പരാമർശം പിൻവലിച്ചു മാപ്പ് ചോദിക്കുവാൻ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കുത്തിയതോട് പാട്ടുകുളങ്ങരയിലുള്ള യുഡിഎഫ് അരൂർ നിയോജകമണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തുകയെന്നത് ഇടതു നേതാക്കളുടെ ഒരു ഫാഷനായി മാറി. മന്ത്രിയുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രിയും ഇടതുമുന്നണിയും ഒന്നും മിണ്ടുകയോ ഖേദപ്രകടനം നടത്തുകയോ ചെയ്യാത്തത് പ്രതിഷേധാർഹമാണ്. തെരഞ്ഞെടുപ്പിൽ പരാജയഭീതി പൂണ്ട എൽഡിഎഫും ജി.സുധാകരനും സമനില തെറ്റിയ പോലെയാണ് സംസാരിക്കുന്നത്. പൂതന എന്ന് പറഞ്ഞു കഴിഞ്ഞിട്ട് പിന്നീട് സഹോദരി എന്ന് വിളിച്ചിട്ടു എന്ത് കാര്യം? ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ നല്ല ഭൂരിപക്ഷത്തിൽ അരൂരിൽ നിന്ന് ഷാനിമോൾ ഉസ്മാൻ വിജയിക്കും.

കേരളത്തിൽ എൽഡിഎഫും എൻഡിഎയും തമ്മിൽ വോട്ടുകച്ചവടമുണ്ട്. പാലായിൽ കേരള ജനത അത് കണ്ട താണ്. എൻഡിഎ വോട്ട് വേണ്ടെ ന്ന് എൽഡിഎഫ് പറയാത്തത് അവരുടെ കള്ളക്കളിയാണ് വെളിവാക്കുന്നത്. ദേശീയ തലത്തിൽ എൻഡിഎയേയും ആർഎസ്എസിനുമെതിരെ ശക്തമായ പോരാട്ടം നടത്തുന്നത് കോണ്‍ഗ്രസും യുഡിഎഫുമാണ്.

കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം. എൻഡിഎയ്ക്കു ഒരു സ്ഥാനവുമില്ല. ബിജെപി തകർന്നു കൊണ്ടിരിക്കുന്ന പാർട്ടിയാണ്.

ഉപതെരഞ്ഞെടുപ്പ് അടുക്കുന്പോൾ അല്ല നാട്ടിൽ വികസനം വേണ്ട ത്. യുഡിഎഫ് ഗവണ്‍മെന്‍റ് കൊണ്ടുവന്ന വികസന പദ്ധതികളല്ലാതെ മറ്റൊന്നും ആരംഭിക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടില്ല. രാഷ്‌ട്രീയമായി തെരഞ്ഞെടുപ്പിനെ നേരിടാൻ സിപിഎമ്മും എൽഡിഎഫും തയാറുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.