മാവോയിസ്റ്റ് നേതാവിനെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കി

12:24 AM Sep 21, 2019 | Deepika.com
കൊച്ചി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ കുറ്റ്യാടി, വളയം പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിൽ ചുമത്തിയ തീവ്രവാദ പ്രവർത്തന നിരോധനനിയമ പ്രകാരം (യുഎപിഎ) ചുമത്തിയ കുറ്റവും രാജ്യദ്രോഹക്കുറ്റവും ഹൈക്കോടതി റദ്ദാക്കി.

മൂന്നു കേസുകളിലും കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടു രൂപേഷ് നൽകിയ ഹർജിയിൽ സിംഗിൾബെഞ്ചിന്‍റേതാണ് വിധി. ഈ കേസുകളിൽ ഇന്ത്യൻ ശിക്ഷാനിയമം, ആയുധനിയമം തുടങ്ങിയവ പ്രകാരം ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കും.

തോക്കും മറ്റ് മാരകായുധങ്ങളുമായി മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്തെന്നാരോപിച്ചുള്ള കേസുകളാണ് രൂപേഷിനെതിരേയുള്ളത്. ഈ കേസുകളിൽ യുഎപിഎ നിയമപ്രകാരമുള്ള പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ അധികൃതർ കാലതാമസം വരുത്തിയെന്നു ചൂണ്ടിക്കാട്ടി രൂപേഷ് നൽകിയ ഹർജി നേരത്തെ കോഴിക്കോട് അഡി. സെഷൻസ് കോടതി തള്ളിയിരുന്നു.