തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. രണ്ടാം പ്രതി പ്രണവിനെയും നാലാം പ്രതി സഫീറിനെയും നാല് ദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.
തട്ടിപ്പ് ആസൂത്രണം ചെയ്തതു പ്രണവാണെന്ന് പ്രതികൾക്ക് ഉത്തരങ്ങൾ എസ്എംഎസ് ആയി അയച്ചുകൊടുത്തതിന് അറസ്റ്റിലായ പേരൂർക്കട എസ്എപി ക്യാന്പിലെ പോലീസുകാരൻ ഗോകുൽ മൊഴി നൽകിയിരുന്നു. പരീക്ഷാ തട്ടിപ്പിന്റെ ആസൂത്രണത്തിലും പ്രണവിനും സഫീറിനും പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
പിഎസ്സി പരീക്ഷാ തട്ടിപ്പു കേസിലെ മുഖ്യപ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു
12:11 AM Sep 18, 2019 | Deepika.com